ജയ്പുര്‍: കേന്ദ്ര സുരക്ഷാ റെഗുലേറ്ററി അഥോറിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു രാജസ്ഥാന് സര്‍ക്കാരും സംസ്ഥാനത്തു മാഗി നൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചു.
മാഗിയുടെ വില്‍പ്പന നിരോധിച്ചുവെന്നുകാട്ടി അധികൃതര്‍ക്കു കത്തു നല്‍കിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ബി ആര് മീന അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മാഗി നൂഡില്‍സ് ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയാല്‍ നിരോധനം തുടരുമെന്നു മീന പറഞ്ഞു.
അനുവദനീയമായതില്ക്കവിഞ്ഞു രാസഘടകങ്ങള്‍ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്നാണു മാഗിക്കു വിലക്കു വന്നത്.
കേരളം, തമിഴ്നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇതിനോടകംതന്നെ മാഗിയുടെ വില്‍പ്പന നിരോധിച്ചിരിക്കുകയാണ്. മൂന്നു മാസത്തേക്കാണു തമിഴ്നാട്ടില്‍ നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: