ബെംഗളൂരു: മംഗള്‍യാനിനെ സൂര്യന് മറയ്ക്കും, അതോടെ അരമാസം മംഗള്‍യാനുമായുള്ള ബന്ധം മുറിയും.അതിനാല്‍ ഭാരതത്തിന്റെ ചൊവ്വാദൗത്യ ഉപഗ്രഹം മംഗള്‍യാനില്‍നിന്ന് ഇന്നുമുതല്‍ പതിനഞ്ച് ദിവസത്തേക്ക് വിവരങ്ങളൊന്നും ലഭിക്കില്ല.
ചൊവ്വയ്ക്കും ഭൂമിക്കുമിടയില്‍ സൂര്യന് വരുന്നതിനാല്‍ മംഗള്‍യാനും ബെംഗളൂരുവിലെ നിയന്ത്രണകേന്ദ്രവും തമ്മിലുള്ള ബന്ധം മുറിയും. ഇതോടെ വിവരങ്ങളൊന്നും ലഭിക്കില്ലെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ കാലയളവില്‍ മംഗള്യാന് സ്വയം പ്രവര്‍ത്തിക്കും. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഉപഹ്രത്തിലുണ്ടെന്നും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിക്ഷേപണത്തിനുശേഷം ആദ്യമായാണ് നീണ്ടനാള്‍ ഉപഗ്രഹവുമായുള്ള ബന്ധം ഇല്ലാതാകുന്നത്. 22 മുതല്‍ എല്ലാം സാധാരണനിലയിലാകുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അടുത്തവര്‍ഷം മെയിലും സമാനമായ സാഹചര്യമുണ്ട്. അന്ന് സൂര്യനും ചൊവ്വയ്ക്കുമിടയില്‍ ഭൂമിയെത്തും.
ചെലവുകുറഞ്ഞ ചൊവ്വാ ദൗത്യമെന്ന ഖ്യാതിയോടെ 2013 നവംബര്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്യാന് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ സെപ്തംബര്‍ 24ന് ഉപഗ്രഹത്തെ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തി. മാര്‍ച്ചില്‍ കാലാവധി പൂര്‍ത്തിയായെങ്കിലും ഇന്ധനമുള്ളതിനാല്‍ ആറു മാസത്തേക്കു കൂടി ദൗത്യം നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: