ന്യൂദല്‍ഹി: കൊച്ചിയടക്കം രാജ്യത്തെ 12 പ്രധാന പൊതുമേഖലാ തുറമുഖങ്ങളിലെ കപ്പല്‍ച്ചാലുകളുടെ ആഴംകൂട്ടാന്‍ കേന്ദ്ര ഫണ്ട് പരിഗണനയിലെന്ന് ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി.
കപ്പല്‍ച്ചാലുകളുടെ ആഴംകൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനം തുറമുഖ പശ്ചാത്തല സൗകര്യവികസനത്തിന് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുറമുഖത്തെ സംബന്ധിച്ച് കപ്പല്ച്ചാല് പരമപ്രധാനം.എല്ലാ തുറമുഖങ്ങളിലെയും കപ്പല്‍ച്ചാലുകളുടെ ആഴം 18 മീറ്റര്‍ മുതല്‍ 20 മീറ്റര്വരെയാക്കാനാണ് തീരുമാനം, ഗഡ്കരി പറഞ്ഞു.
കപ്പല്‍ച്ചാലുകളുടെ ആഴം വര്‍ധിച്ചപ്പോഴെല്ലാം വരുമാനം കൂടിയിട്ടുണ്ട്. ആഴം കുറഞ്ഞപ്പോഴെല്ലാം ടണ്ണിന് 30 ഡോളര്‍വരെ നഷ്ടമുണ്ടായി.
പ്രധാന തുറമുഖങ്ങളില്‍ ഭൂരിഭാഗവും ഡ്രെഡ്ജിങ്ങിന് കോടിക്കണക്കിന് രൂപയാണ് വര്‍ഷംതോറും ചെലവിടുന്നത്. കപ്പല്‍ച്ചാലിന്റെ താഴ്ച 20 മീറ്റര്വരെയാക്കാന് എല്ലാതുറമുഖങ്ങള്ക്കും കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കും.
തുറമുഖങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനുള്ള ശ്രമത്തെ യൂണിയനുകള്‍ എതിര്‍ത്ത സാഹചര്യത്തില്‍ അവയുടെ വികസനത്തിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റുവഴികള്‍ തേടുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: