ഞായാറാഴ്ച നടന്ന തെരെഞ്ഞെടുപ്പില്‍ 99.94 ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ നിലവിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടിക്ക് (അക് പാര്‍ട്ടി) 40.8 വോട്ടുകളും പ്രധാന പ്രതിപക്ഷമായ ഡമോക്രസി പാര്‍ട്ടിക്ക് 25 ശതമാനം വോട്ടുകളും ലഭിച്ചു. നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ട്ടി 16.3 ശതമാനം വോട്ടുകളും എച്ച്.ഡി.പി 13.1 ശതമാനം വോട്ടുകളും നേട്ടിയിട്ടുണ്ട്.
തുര്‍ക്കി പാര്‍ലമെന്റായ 550 അംഗ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ലിയില്‍ കേവലഭൂരിപക്ഷം ലഭിക്കാനായി 276 എം.പിമാരുടെ പിന്തുണ ആവശ്യമുണ്ട്. ന്യൂസ് ഏജന്‍സികള്‍ നല്കുന്ന കണക്കുകള്‍ അനുസരിച്ച് അക് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 258 എം.പിമാരാണ് ഉണ്ടാവുക.
13 വര്‍ഷങ്ങളായി തുര്‍ക്കി ഭരിക്കുന്ന അക്പാര്ട്ടിക്ക് 311 എം.പി.മാരാണ് പാര്‍ലമെന്റില്‍ ഇപ്പോഴുള്ളത്. അതേ സമയം ജനഹിതം മാനിക്കുന്നുവെന്നും ഇനിയും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ളു അങ്കാറയിലെ പാര്‍ട്ടി ആസ്ഥാനത്ത് വ്യക്തമാക്കി.
13 വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് തുര്‍ക്കിയില്‍ ഭരണകക്ഷിയായ അക്പാര്ട്ടിക്ക് ഇത്ര കനത്ത തിരിച്ചടിയേല്‍ക്കുന്നത്. ഇതോടെ പ്രസിഡന്റിന് കൂടുതല്‍ അധികാരംം നല്കുന്ന ഭരണഘടനാഭേദഗതി നടപ്പാക്കാന്‍ ഭരണക്ഷിക്ക് സാധിക്കാതെ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: