കൊട്ടാരക്കര: നൂറ്റി മുപ്പത്തിരണ്ട് മാസത്തെ കരാര്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ കൊട്ടാരക്കര തമ്പുരാന് മ്യൂസിയം ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത് കൊട്ടാരക്കരയുടേയും കഥകളിയുടേയും പെരുമ സംരക്ഷിക്കണമെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ പഴക്കമുള്ളതും കഥകളിയുടെ ഉപജ്ഞാതാവിന്റെ പേരിലുളളതുമായ മ്യൂസിയത്തെ ഉയര്‍ത്തിക്കാട്ടാന്‍ പുരാവസ്തുവകുപ്പിന് താല്പര്യമില്ലാത്ത സ്ഥിതിക്ക് ദേവസ്വം ബോര്‍ഡ് ഈ ഉത്തരവാദിത്തം ഏറ്റെടുത്ത് കഥകളിയെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും കഴിയുന്ന തരത്തിലുള്ള കേന്ദ്രം സ്ഥാപിക്കണം. അതിന് സര്‍ക്കാര്‍ ഗ്രാന്റ് നല്കി സ്ഥാപനത്തെ സംരക്ഷിക്കണം. സ്വദേശികളും വിദേശികളുമായ ധാരാളം പേര്‍ക്ക് കഥകളിയെ കുറിച്ച് പഠിക്കാന്‍ ഈ കേന്ദ്രം പ്രയോജനപ്പെടും. നാല് വര്‍ഷത്തിന് ശേഷം മാത്രമാണ് ഇവിടെ കഥകളിശില്പ്പങ്ങള് പോലും പ്രദര്‍ശിപ്പിക്കാന്‍ പുരാവസ്തു വകൂപ്പ് തയ്യാറായതെന്നത് അവര്‍ക്ക് കേന്ദ്രത്തോട് താല്‍പര്യമില്ലെന്നതിന് തെളിവാണ്. അതും പാട്ടക്കാലാവധി കഴിഞ്ഞപ്പോള്‍ മാത്രം. ‘
ഭക്തര്‍ കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കുന്ന പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 6000 രൂപ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ ഒരു രൂപാ വാടകയ്ക്ക് ദേവസ്വം ബോര്‍ഡിന്റ കെട്ടിടത്തിലേക്ക് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. സ്ഥലം എംഎല്‍എയും അന്നത്തെ ദേവസ്വം കമ്മീഷണറുമാണ് ഇതിന് പിന്നില്‍. സ്ഥാപനം മാറ്റി നാല് വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി ബില്‍ അടക്കുന്നതും സെക്യൂരിറ്റികള്‍ക്ക് ശമ്പളം നല്‍കുന്നതും ബോര്‍ഡാണ്.
ക്ഷേത്ര വികസനകാര്യത്തിന് ഉപയോഗിക്കേണ്ടുന്ന തുകയാണ് സര്‍ക്കാര്‍ വകുപ്പിന് വേണ്ടി ദേവസ്വം ബോര്‍ഡ് അനാവതൃക മ്യൂസിയം ഇപ്പോള്‍ അവഗണനയിലാണ്. അപൂര്‍വങ്ങളായ പല വസ്തുക്കളും മോഷണം പോയാല്‍ പോലും നോക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ്. പുരാവസ്തുവകൂപ്പ് കൈയടക്കിയാല്‍ ഈ കെട്ടിടം ബോര്‍ഡിനും ഹിന്ദുസമൂഹത്തിനും എന്നേക്കുമായി നഷ്ടപ്പെടും. അതാണ് എക്സൈസ് കെട്ടിടത്തിന്റ ഉദാഹരണം പഠിപ്പിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പിനെ ഒഴിവാക്കി ദേവസ്വം ബോര്‍ഡ് തമ്പുരാന് മ്യൂസിയം ഏറ്റെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കൊട്ടാരക്കര തമ്പുരാന്റെ മഹത്വവും കഥകളുടെ പ്രൗഡിയും ഒത്തിണങ്ങിയ സ്ഥാപനമാണ് കൊട്ടാരക്കരയില്‍ അടിയന്തരമായി വേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. ആര്‍എസ്എസ് ജില്ലാസംഘചാലക് ആര്. ദിവാകരന്, ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ.ജി. അനില്‍കുമാര്‍, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന്, ചാലൂക്കോണം അജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: