നാഗ്പൂര്‍: ഏഷ്യന്‍ സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള വിദ്യാര്‍ഥിനി ജേത്രി. ഔറംഗബാദ് സ്വദേശിനി തേജസ്വിനി സാഗറാണ് അണ്ടര്‍ 15 വിഭാഗം സ്കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞത്.
സിംഗപ്പൂരില്‍ ഇന്നലെ സമാപിച്ച മത്സരത്തില്‍ തേജസ്വിനി ഏഴര പോയിന്റ് നേടി. ഒരു മാസത്തിനിടെ കുഞ്ഞു താരത്തിന്റെ രണ്ടാമത്തെ വലിയ നേട്ടമാണിത്. മെയില്‍ തായ്ലന്റില് അരങ്ങേറിയ അണ്ടര്‍ 15 ലോക സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിലും തേജസ്വിനിയായിരുന്നു ജേത്രി.
സിംഗപ്പൂരില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് തേജസ്വിനിയുടെ പടയോട്ടം. ശ്രീലങ്കയുടെ മിയുനി രാജപക്സെയ്ക്ക് രണ്ടാം സ്ഥാനം. അണ്ടര്‍ ഒമ്പത് വിഭാഗത്തില്‍ തേജസ്വിനിയുടെ സഹോദരി സിയ ഏഴാം സ്ഥാനത്തെത്തിയിരുന്നു. നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് തേജസ്വിനി. ഈ ജയത്തോടെ ഒരു ചക്രം പൂര്‍ത്തിയായി. ദേശീയ തലത്തിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഇപ്പോള്‍ ഏഷ്യയിലും. നേട്ടങ്ങള്‍ക്ക് പരിശീലകരായ വികാസ് പലന്ഡെ, വിശാല്‍ സരീന്, രഘുനന്ദന് ഗോഖലെ എന്നിവരോട് കടപ്പെട്ടിരിക്കുന്നുവെന്നും തേജസ്വിനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: