പലാമു: ജാര്‍ഖണ്ഡില്‍ പലാമു ജില്ലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
മാവോയിസ്റ്റുകള്‍ സാത്ബര്ബ പ്രദേശത്ത് ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജാര്‍ഖണ്ഡ് പോലീസും സി.ആര്.പി.എഫും സംയുക്തമായി നടത്തിയ തെരച്ചിലിനിടയായിരുന്നു ഏറ്റുമുട്ടല്‍.
ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതായും ഇവരുടെ കയ്യില്‍ നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള വന്‍ ആയുധശേഖരം പിടികൂടിയതായും പോലീസ് പറഞ്ഞു. നാല് മാവോയിസ്റ്റ് കമാന്‍ഡര്‍മാരും അറസ്റ്റിലായിട്ടുണ്ട്.
മാവോവാദികള്‍ക്കെതിരെ പോലീസ് അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പോലീസ് വാഹനത്തിനുനേരെ മാവോവാദികള്‍ നടത്തിയ വെടിവെപ്പില്‍ ആറ് പോലീസ് ഉദ്യോഗസ്ഥരടക്കം എട്ടുപേര്‍ മരിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിനിടെ ആയിരുന്നു വെടിവെപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: