ന്യൂദല്‍ഹി: മണിപ്പൂരില്‍ സുരക്ഷാ സൈന്യത്തെ ആക്രമിച്ച ഭീകരര്‍ക്കെതിരെ ഭാരതവും മ്യാന്മറും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് .
ജൂണ്‍ 4 ന് സൈന്യത്തിനെതിരെ ആക്രമണം നടത്തിയ എന്എസ്സി എന്‍ ഉള്‍ഫ ഭീകരര്‍ മ്യാന്മര് അതിര്‍ത്തിയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു . ഇതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ രഹസ്യ നീക്കത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത് .
ഭീകരര്‍ അടുത്ത ആക്രമണത്തിന് തയ്യാറെടുക്കവേയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത് . ഇന്ന് രാവിലെ നടത്തിയ ആക്രമണത്തില്‍ നാഗാലാന്‍ഡ് മണിപ്പൂര്‍ അതിര്‍ത്തികളിലായി തമ്പടിച്ചിരുന്ന രണ്ട് ഗ്രൂപ്പുകളെ പൂര്‍ണമായും തകര്‍ത്തതായി സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു.
മ്യാന്മര് സൈന്യത്തിന്റെ സഹകരണത്തോടെയാണ് ഓപ്പറേഷന് നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട് . ജൂണ്‍ 4 ന് നടന്ന ഭീകരാക്രമണത്തില്‍ 18 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: