കൊച്ചി: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കു കൊച്ചി നേവല്‍ബേസ് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്കി. ടാര്‍മാക്കില്‍ മിനിസ്റ്റര്‍ ഇന്‍-വെയിറ്റിങ് ഡോ. എം.കെ. മുനീര്‍, കേന്ദ്രമന്ത്രി കെ.വി.തോമസ്, മേയര്‍ ടോണി ചമ്മണി, ഡോമിനിക് പ്രസന്റേഷന് എം.എല്‍.എ., അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍, ഗവര്‍ണറുടെ സെക്രട്ടറി എ.അജിത്കുമാര്‍, പൊതുഭരണ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത്, സിറ്റി പൊലീസ് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍, സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ടി.പി.വിജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നു ഉപരാഷ്ട്രപതിയേയും പത്നി സല്‍മ അന്‍സാരിയേയും സ്വീകരിച്ചു.
തുടര്‍ന്ന് സ്വീകരണപന്തലില്‍ എത്തിയ ഉപരാഷ്ട്രപതി സദസിലുണ്ടായിരുന്നവരുമായി പരിചയം പുതുക്കി. എക്സൈസ് മന്ത്രി കെ.ബാബു, പി.ജെ.കുര്യന് എം.പി., ഡോ.ചാള്‍സ് ഡയസ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
ഉപരാഷ്ട്രപതിയുടെ സെക്രട്ടറി ഷംസേര്‍ കെ. ഷെരീഫ്, ജോയിന്റ് സെക്രട്ടറി പി.ഹരീഷ്, ഡയറക്ടര്‍ അശോക് ധവാന്, സീനിയര്‍ പ്രൈവറ്റ് സെക്രട്ടറി ഹരീഷ് കന്ദപാല്‍, പ്രൈവറ്റ് സെക്രട്ടറി രവി പട്വാള്‍ തുടങ്ങിയവരുള്‍പ്പടെ 23 അംഗസംഘം ഉപരാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
ഇന്നു രാവിലെ 8.50-നു നേവല്‍ ബേസിലെത്തി കോഴിക്കോടിനു യാത്രതിരിക്കും. അവിടെ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്കു 1.15-നു കൊച്ചിയില്‍ തിരിച്ചെത്തും. ഗവ.ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷം മൂന്നിനു വീണ്ടും നേവല്‍ ബേസിലെത്തി കോതമംഗലത്തേക്കു പോകും. നാലിനു കോതമംഗലം എം.എ.എഞ്ചിനിയറിങ് കോളേജ് ജൂബിലി ഉദ്ഘാടനം ചെയ്യും. 5.30-നു നേവല്‍ബേസില്‍ തിരിച്ചെത്തുന്ന ഉപരാഷ്ട്രപതി ഇന്ന് ഗവ.ഗസ്റ്റ് ഹൗസില്‍ താമസിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: