ന്യൂദല്‍ഹി: കലയും ശാസ്ത്രവും ദര്‍ശനവുമാണ് യോഗയെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആത്മസാക്ഷാത്കാരം നേടാന്‍ കായിക ശക്തിയേയും മനശ്ശക്തിയേയും ആത്മശക്തിയേയും യോഗ സമ്മേളിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ കായികവും മാനസികവും ധര്മ്മികവും ആത്മീയവുമായ മികവിനും തികവിനും യോഗ സഹായകമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
കാഴ്ചയില്ലാത്തവര്‍ക്ക് യോഗ പഠനത്തിനു സഹായിക്കുന്ന തരത്തില്‍ ബ്രെയ്ലി ലിപിയില്‍ തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. നിവേദിത ജോഷിയാണ് ദല്‍ഹി ഐഐടിയിലെ വിദഗ്ദ്ധരുടെ സഹായത്തോടെ ഇതു തയ്യാറാക്കിയത്. ഡോ. മുരളീ മനോഹര്‍ ജോഷിയുടെ മകളാണ് നിവേദിത.
” ആധുനിക വൈദ്യശാസ്ത്രവും യോഗ പരിശീലനം മനസ്സംഘര്‍ഷം കുറയ്ക്കുന്നുവെന്നു മാത്രമല്ല, ദീര്‍ഘകാലം വിവിധ തരത്തിലുള്ള ആരോഗ്യനേട്ടം ഉണ്ടാക്കുന്നവയുമാണെന്ന് അംഗീകരിച്ചിട്ടുണ്ട്. യോഗ പരിശീലനം നല്കുന്ന അച്ചടക്കം മനസ്സിനെ നിയന്ത്രിക്കാന്‍ മാത്രമല്ല, മികവിലേക്കുള്ള പ്രചോദനവുമാണ്,” രാഷ്ട്രപതി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ യോഗയില്‍ ആവശ്യമായ ഗവേഷണങ്ങള്‍ നടത്തി യോഗപഠനത്തിനു സഹായകമായ മികച്ച കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഐക്യരാഷ്ട്ര സംഘടന ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി പ്രഖ്യാപിച്ചത് യോഗയുടെ പ്രചാരത്തിനു സഹായകമാണെന്ന് മുഖര്‍ജി പറഞ്ഞു. ഇതുവഴി, ഈ വിലയുറ്റ ഭാരത പൈതൃകം വഴി ജനങ്ങള്‍ക്ക് ബഹുവിധ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: