ഓസ്ലോ: മാര്ട്ടിന് ഒഡെഗാര്‍ഡ് എന്ന പതിനാറുകാരനെപ്പറ്റി ലോകം കേട്ടുതുടങ്ങിയിട്ടേയുള്ളു. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പാളയത്തിലുള്ള ആ നോര്വെക്കാരന് കഴിഞ്ഞ ദിവസം ശരിക്കും മാറ്ററിയിച്ചു.
തിങ്കളാഴ്ച രാത്രിയിലെ സൗഹൃദപ്പോരില്‍ സ്വീഡനുമായി നോര്‍വെ ഗോള്‍ രഹിത സമനില വഴങ്ങിയെങ്കിലും ഒഡെഗാര്‍ഡിന്റെ പ്രകടനം വേറിട്ടുനിന്നു. സ്വീഡിഷ് ഇതിഹാസ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചിനെ ആ കുഞ്ഞു പ്രതിഭ കടത്തിവെട്ടിക്കളഞ്ഞു. സ്ലാട്ടന് പാടേ നിറംമങ്ങിയപ്പോള്‍ ഒഡെഗാര്‍ഡ് ഭാവനാത്മകമായ കളിയിലൂടെ കാണികളെ കൈയിലെടുത്തു. നോര്‍വെയുടെ മിക്ക നീക്കങ്ങള്‍ക്കും പിന്നില്‍ ഒഡെഗാര്ഡായിരുന്നു.
രണ്ടാം പകുതിയില്‍ എതിര് പ്രതിരോധത്തെ ഛിന്നഭിന്നമാക്കി ഒഡെഗാര്‍ഡ് നല്കിയ പാസ് ഗാലറിയെ ത്രസിപ്പിച്ചു. പക്ഷേ, അത് വലയിലെത്തിക്കാന്‍ അലെക്സാണ്ടര്‍ സോഡെര്ലന്ഡിനു സാധിച്ചില്ല. രണ്ടു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്ട്രൈക്കര്‍മാര്‍ പാളിയതോടെ ഗോളില്ലാക്കളിയുടെ നിരാശയോടെ ആരാധകര്‍ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: