തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ പടിയായി അന്യംസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തെഴുതും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തിപ്പെടുത്തുന്നതിനായി 2.45 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങും. സര്‍ക്കാര്‍ വില്‍പ്പനശാലകളില്‍ മൂന്നു മാസത്തിലൊരിക്കല്‍ പരിശോധന നടത്താനും വിപണിയിലുള്ള കറിപൗഡറുകളും മസാലകളും പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി.
കാര്‍ഷിക സര്‍വകലാശാലകളുമായി ചേര്‍ന്ന് പരിശോധന കര്‍ശനമാക്കും. ഭക്ഷ്യ സുരക്ഷ വകുപ്പില്‍ 80 ജീവനക്കാരെ കൂടി നിയമിക്കാനും തീരുമാനമായി. കേരളത്തിലെത്തുന്ന പച്ചക്കറിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കും.
കേരളത്തില്‍ പച്ചക്കറി ഉല്പാദനം കൂട്ടുന്നതിന് ദീര്‍ഘകാല കര്‍മപദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: