വിശാഖപട്ടണം: സദ്ഗുരു ശിവാനന്ദമൂര്ത്തി സമാധിയായി. ഇന്നലെ പുലര്‍ച്ചെ വാറങ്കലില്‍ ഗുരുധാമിലായിരുന്നു സമാധി. 87 വയസായിരുന്നു.
ആന്ധ്രയില്‍ ധാരാളം അനുയായികളുള്ള ശിവാനന്ദ മൂര്‍ത്തിക്ക് വിശാഖപട്ടണത്തെ ഭീമുനി പട്ടണത്തും ആശ്രമമുണ്ടായിരുന്നു. അദ്ദേഹം സ്ഥാപിച്ച ഒട്ടേറെ സാംസ്കാരിക ട്രസ്റ്റുകളും ആന്ധ്ര സംഗീത അക്കാദമിയും ഏറെ പ്രസിദ്ധമാണ്.
വാറങ്കലിലും വിശാഖ പട്ടണത്തും ഭൗതികദേഹം ദര്‍ശനത്തിനു വെക്കും. 1928 ഡിസംബര്‍ 21-ന് ആന്ധ്ര കിഴക്കന്‍ ഗോദാവരിയിലെ രാജമുന്ദ്രിയില്‍ ജനിച്ച അദ്ദേഹം ബാല്യത്തിലേ സന്യസ്ത ജീവിതം ആഗ്രഹിച്ചു ജീവിച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആന്ധ്ര സര്‍വകലാശാല ഓണററി ഡോക്ടര്‍ ബിരുദം നല്‍കിയിരുന്നു.
കഴിഞ്ഞ കുറച്ചു നാളായി അനാരോഗ്യം ബാധിച്ചിരുന്ന അദ്ദേഹവുമായി ആരോഗ്യ നിലയെക്കുറിച്ച് മെയ് 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചിരുന്നു.
സദ്ഗുരിവിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: