സ്വാമി ചിന്മയാനന്ദ വേദാന്തം പഠിച്ചത് തപോവന്‍ മഹാരാജിന്റെ കാല്‍ക്കീഴിലിരുന്നാണ്. വൈദികഭാരതത്തില് അനവധി നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നിരുന്ന തികച്ചും ആദ്ധ്യാത്മികമായ സമ്പ്രദായത്തില്‍. അദ്ദേഹത്തിന്റെ ആശ്രമജീവിതത്തിന്റെ ദിനചര്യകള്‍, ഗുരു സമക്ഷത്തിലിരുന്നുള്ള പഠനവും, സാദ്ധ്യായവും ആശ്രമസംബന്ധിയായ ജോലികളും, സാധനാനുഷ്ഠാനങ്ങളുംക്കൊണ്ടു നിറഞ്ഞതായിരുന്നു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ദിവസമാരംഭിക്കുക. മഞ്ഞോളം തണുത്ത ഗംഗാജലത്തില്‍ സ്നാനം. അങ്ങിനെ തുടങ്ങുന്ന ദിവസം അവസാനിക്കുക പലപ്പോഴും പാതിരാ കഴിഞ്ഞാണ്. അതിനിടയില്‍ ഗംഗാതീരത്തില്‍ ദീര്‍ഘനേരം ധ്യാനത്തില്‍ മുഴുകിയിരിക്കും. ശാസ്ത്രപഠനത്തിലൂടെ ഒരു കാര്യം അദ്ദേഹത്തിനു വ്യക്തമായി മനസ്സിലായി. അവ മനുഷ്യനെ അര്‍ത്ഥപൂര്‍ണമായ ഒരു ജീവിതം നയിക്കാനും ശാശ്വതശാന്തിയും സമാധാനവും കണ്ടെത്താനും, അവസാനം ഈശ്വരപദം പൂകാനും പഠിപ്പിക്കുന്നു എന്ന്. ഭാവിജീവിതം ഐശ്വര്യ പൂര്‍ണ്ണമാക്കാനോ മരണാനന്തരം സ്വര്‍ഗം പ്രാപിക്കാനോ വേണ്ടിയല്ല ഒരാള്‍ ശാസ്ത്രങ്ങള്‍ പഠിക്കുന്നത്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് മനുഷ്യന് ദിശാബോധം നല്‍കാനാണ്.
സാമൂഹ്യപരമായ കടമകള്‍ കുടുംബജീവിതത്തിലെ പ്രാരാബ്ധങ്ങള്‍, ഔദേ്യാഗികമായ തിരക്കുകള്‍ എന്നിവയില്പ്പെട്ടുഴലുന്ന മനുഷ്യന് ഇതിനെല്ലാമിടയിലും സ്നേഹവും ശാന്തിയും കൈവരിക്കാനുള്ള അറിവും ശക്തിയും പ്രദാനം ചെയ്യാനാണ്. മരണശേഷം മറ്റെവിടെയോ നമ്മളെ കാത്തിരിക്കുന്ന ഒരുവസ്ഥയല്ല മുക്തി. പരമമായ മുക്തി ഇവിടെ ഇപ്പോള്‍തന്നെ നമുക്കു സാധ്യമാണ്.
വര്‍ഷങ്ങള്‍ക്കുശേഷം എവിടെയോ ഒരു ചുമരില്‍ ആരോ കരികൊണ്ട് എഴുതിവെച്ചിരിക്കുന്നത് സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഈശ്വരന് എവിടേയുമില്ല. സ്വാമിജി ഒരുനിമിഷം ആലോചിച്ചു. ചെറിയൊരു കുസൃതിച്ചിരിയോടെ ആ കുറിപ്പില്‍ നേരിയ ഒരു മാറ്റം വരുത്തി. ഇടയില്‍ ഒരു കോമയിട്ടു. ഇപ്പോള്‍ ആ കുറിപ്പ് ഇങ്ങനെ വായിക്കാമെന്നായി ഈശ്വരന് ഇപ്പോള്‍ ഇവിടെയുണ്ട്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: