കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സിഐഎസ്എഫ് ജവാന് വെടിയേറ്റ് മരിച്ചു. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ജയ്പാല് യാദവ് എന്ന ജവാനാണ് മരിച്ചത്.
ബുധനാഴ്ചരാത്രി ഒമ്പതര മണിയോടെ വിഐപി ഗേറ്റിലാണ് ഏറ്റുമുട്ടല്‍. വിമാനത്താവളത്തില്‍ പരിശോധനയില്ലാതെ കയറാന്‍ ചില ജീവനക്കാര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതോറിറ്റിയുടെ പാസ് ഉള്ളവര്‍ക്ക് പരിശോധന കൂടാതെ അകത്തുകടക്കാന്‍ അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഈ തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫ് തോക്കു ചൂണ്ടി. ഇതിനെതിരേ പ്രതിഷേധിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ ആക്രമണം നടത്തുകയും അതിനിടെ വെടിയുതിര്‍ക്കുകയുമായിരുന്നു.
ജവാന് അപകടം ഉണ്ടായതിനെത്തുടര്‍ന്ന് സി.ഐ.എസ്.എഫ് ജവാന്മാര് ബാക്കിയുള്ള വിമാനത്താവള ജീവനക്കാരെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചു. ഇത് കൂടുതല്‍ സംഘര്ഷത്തിനിടയാക്കിയതായാണ് വിവരം.
സംഘര്‍ഷത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചു. രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: