ജയ്പൂര്‍: ഇരുപത്തിയൊന്നിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ പങ്കുചേരാന്‍ ഭാരത കരസേനയും. കരസേനയുടെ ആറു ഓപ്പറേഷണല്‍ കമാന്‍ഡുകള്‍ക്കും, ഒരു പരിശീലന കമാന്‍ഡിനും ഇതിനുള്ള നിര്‍ദേശം നല്‍കിയെന്ന് സൈനിക വക്താവ് വിങ് കമാന്‍ഡര്‍ അഭിഷേക് മതിമന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ദിനാഘോഷത്തില്‍ പങ്കുചേരാന്‍ കരസേന തീരുമാനിച്ചത്.
പ്രശ്ന ബാധിത മേഖലയിലടക്കം പ്രവര്‍ത്തിക്കുന്ന സൈനികരെല്ലാം ഇതിന്റെ ഭാഗമാകും. യോഗ ചെയ്യുമ്പോള്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്ന് അതത് കമാന്‍ഡുകള്‍ക്ക് തീരുമാനിക്കാം. രാജ്പഥില്‍ നടക്കുന്ന പരിപാടിയില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. സൂര്യനമസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അമ്പലം, പള്ളി, മോസ്ക്, ഗുരുദ്വാര എന്നിവയെല്ലാം ഒരേ പ്രാധാന്യത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: