കണ്ണൂര്‍: മട്ടന്നൂര്‍ കൊതേരിയില്‍ ഇരുനില വീട് കത്തിനശിച്ചു. വീട്ടുകാര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു പരിക്കേറ്റു. പി.എം.കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുളള കെ.പി. ഹൗസിനാണു തീപിടിത്തമുണ്ടായത്.
കുഞ്ഞുമുഹമ്മദിന്റെ മകള്‍ പി.ഹസീന (28), ഭര്‍ത്താവ് സമ്രത്ത് (34), അയല്‍വാസികളായ കെ. മഹേഷ് (22), എന്‍.പി.സുഹൈല്‍ (20) എന്നിവര്‍ക്കാണ് പൊളളലേറ്റത്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്കി.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരാണു വീടിന്റെ മുകളിലത്തെ നില കത്തുന്നതു കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ സമീപവാസികള്‍ മട്ടന്നൂര്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ ജൂഡിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും മൂന്നു മണിക്കൂറോളം പരിശ്രമിച്ചു തീ കെടുത്തിയെങ്കിലും വീടു പൂര്‍ണമായും കത്തി നശിച്ചിരുന്നു.
വീടിനു തീപിടിക്കുമ്പോള്‍ കുഞ്ഞുമുഹമ്മദും ഭാര്യയും മക്കളും മാത്രമാണുണ്ടായിരുന്നത്. വീടിന്റെ ഓടുമേഞ്ഞ രണ്ടാം നിലയിലെയും താഴത്തെ നിലയിലെയും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. ഫ്രിഡ്ജില്‍ നിന്നാണു തീ പടര്‍ന്നു പിടിച്ചതെന്നു സംശയിക്കുന്നതായി ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: