മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗം മാഗി ന്യൂഡില്‍സിന്റെ വില്‍പ്പന നിരോധിച്ചതിനെതിരെ നിര്‍മാതാക്കളായ നെസ്ലെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. മാഗിയില്‍ എംഎസ്ജി, ലെഡ് എന്നിവ അനുവദിനീയമായ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു രാജ്യത്തു വില്‍ക്കുന്ന എല്ലാത്തരം മാഗികളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ സുരക്ഷാ ഏജന്‍സി തീരുമാനിച്ചത്. ഇക്കാര്യം കോടതി പുനഃപരിശോധിക്കണമെന്നാണു നെസ്ലെയുടെ ആവശ്യം.
എന്നാല്‍, ഈ നടപടിയിലേക്കു കടക്കുന്നതിനോടൊപ്പം, മാഗി തത്കാലത്തേക്കു വിപണിയില്‍നിന്നു പിന്മാറുകയാണെന്ന തീരുമാനം നടപ്പാക്കുമെന്നും നെസ്ലെ അധികൃതര്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച മാഗി സാമ്പിളുകളിള്‍ അളവിലധികം അജിനാമോട്ടോയും ലെഡും അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രാജ്യത്ത് മാഗി ന്യൂഡില്‍സിന് നിരോധനം ഏര്‍പ്പെടുത്തിയത്.
കേരളമടക്കം രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇതിനോടകം മാഗി വില്‍പ്പന നിരോധിച്ചുകഴിഞ്ഞു. നെസ്ലെയുടെ ഓഹരി മൂല്യം ഇന്ന് 0.44 ശതമാനം വര്‍ധിച്ച് 6063.35ലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: