ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ പരിസ്ഥിതി പഠനത്തിന് കേരളം നല്കിയ അപേക്ഷ തള്ളണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചു.
മോദിക്കെഴുതിയ കത്തിലാണ് ഈ അഭ്യര്‍ഥന. കേരളത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് പ്രധാനമന്ത്രി ആവശ്യപ്പെടണം. ജയലളിത കത്തില്‍ അഭ്യര്‍ഥിക്കുന്നു.
കേരളത്തിന്റെ അപേക്ഷ പരിഗണിക്കുന്നതു പോലും സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്ന് 2014 മെയില്‍ വിധിച്ച സുപ്രീംകോടതി പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ അപേക്ഷ തള്ളിയതാണ്. അതേ വര്‍ഷം ഡിസംബറില്‍ കേരളം നല്കിയ പുന:പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയതാണ്.
ഡാമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വന്നപ്പോള്‍ പുതിയ ഡാമിനുള്ള അക്ഷേ നല്കി സുപ്രീംകോടതി വിധി അട്ടിമറിക്കാനാണ് കേരളം ശ്രമിക്കുന്നത്. ജയലളിത കത്തില്‍ പറയുന്നു. പുതിയ ഡാമിനുള്ള പരിസ്ഥിതി പഠനം നടത്താനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: