കാഠ്മണ്ഡു: തുടര്‍ച്ചയായ കനത്തമഴയിലും ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും നേപ്പാളില്‍ 30 പേര് മരിച്ചു, 12 പേരെ കാണാതായി. വടക്ക് കിഴക്കന്‍ നേപ്പാള്‍ മലനിരകളിലെ ആറു ഗ്രാമങ്ങള്‍ മണ്ണിനടിയിലായി.
തപലേജങ് ജില്ലയിലെ ഗ്രാമങ്ങളാണ് ദുരന്തത്തില്‍പ്പെട്ടത്. രാത്രി ജനങ്ങള്‍ ഉറങ്ങുന്ന സമയത്താണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്ന് ആക്ടിങ് ചീഫ് ഡിസ്ട്രിക് ഓഫീസര്‍ സുരേന്ദ്ര ഭട്ടറായി പറഞ്ഞു. പരിക്കേറ്റവരെ രക്ഷിക്കുന്നതിനായി ഹെലികോപ്ടറുകള്‍ അയച്ചു. 12 പേരെ കാണാതായിട്ടുണ്ട്.
ദുരന്തമേഖലയില്‍ പോലീസ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ദ്ധിച്ചേക്കാമെന്ന് ഡിഎസ്പി ശാന്തി രാജ് കൊയ്രാള പറഞ്ഞു. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഇവിടെ പതിവാണ്. ഏപ്രില്‍ മെയ് മാസങ്ങളിലുണ്ടായ ഭൂചലനത്തില്‍ 9000 ലേറെ പേര് നേപ്പാളില്‍ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: