കട്ടപ്പന : കട്ടപ്പനയില്‍ പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ ഇന്നലെ നാലുപേരെ കൂടി കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ പത്തായി. പേഴുംകവല കാനപ്പള്ളില് മണിക്കുട്ടന് (സനു-24), നെടുങ്കണ്ടം കിഴക്കേക്കവല ഇടശ്ശേരില്‍ സോമന് സോമരാജന്(57), വള്ളക്കടവ് തൂങ്കുഴി പള്ളിപ്പറമ്പില്‍ അരുണ്‍ (20), അണക്കര പുളിക്കല്‍ സുധീഷ്(21) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ സുധീഷ് ഒഴികെ മൂന്ന് പേരെ ബുധനാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിവിധ സ്ഥലങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മറ്റുള്ളവര്‍ക്ക് പീഡനത്തിന് സഹായം ചെയ്തു കൊടുത്തുവെന്നുമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. വാഴവര സ്വദേശിയായ പെണ്‍കുട്ടി ചൊവ്വാഴ്ച സ്കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കട്ടപ്പന പുതിയ ബസ് സ്റ്റാന്റില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡനവിവരം പുറത്താകുന്നത്. ബുധനാഴ്ച അറസ്റ്റിലായ നരിയംപാറ പട്ടരുകണ്ടത്തില്‍ ജിന്‍സ്(22) സഹോദരന് പ്രിന്‍സ്(20), നരിയംപാറ പാലത്തറയില് റോബിന്(25), ഉപ്പുതറ മത്തായിപ്പാറ കറുക്കാഞ്ചേരിയില് സന്തോഷ്(32), സാഗര തീയേറ്റര്‍ ജംഗ്ഷന് വടക്കേമണ്ഡപത്തില്‍ ജോമോന്(27), നെടുങ്കണ്ടം കല്ക്കൂന്തല് കാക്കരവയലില് വിജയകുമാര്‍(30) എന്നിവരെ വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കട്ടപ്പനയില്‍ ഓട്ടോ ഡ്രൈവറായ മണിക്കുട്ടനുമായുള്ള പെണ്‍കുട്ടിയുടെ സൗഹൃദം പീഡനത്തിലേക്ക് വഴി തെളിച്ചതായി പോലീസ് പറഞ്ഞു. കട്ടപ്പന ബസ് സ്റ്റാന്‍ഡിനടുത്തുള്ള ഒരു കെട്ടിടത്തില്‍ ചൊവ്വാഴ്ച പ്രിന്‍സിനൊപ്പം മണിക്കുട്ടന്, അരുണ്‍ എന്നിവരും കുട്ടിയെ പീഡീപ്പിച്ചു. തുടര്‍ന്ന് നെടുങ്കണ്ടത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളിലൊരാളായ വിജയകുമാറും സോമനും കുട്ടിയെ ഉപദ്രവിച്ചു. 2014 ഒക്ടോബറില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സുധീഷ് കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ പ്രതികളുടെ ബന്ധുക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: