ജൂണ്‍ ഏഴിന് വാരാദ്യത്തില്‍ ഡോ.തിക്കുറിശ്ശി ഗംഗാധരനെപ്പറ്റി പി.ശ്രീകുമാര്‍ എഴുതിയത് അത്യന്തം പ്രശംസനീയം. ഇത്തരം ഘടദീപങ്ങളെ പാറപ്പുറത്തു പ്രതിഷ്ഠിക്കുകയാണ് യഥാര്‍ത്ഥ പത്രധര്‍മം. കണ്ടുംകേട്ടും വായിച്ചും മടുത്ത പ്രശസ്തരുടെ അപദാനങ്ങള്കൊണ്ടു ചര്‍വിത ചര്‍വണം ചെയ്യുന്ന മറ്റു പത്രങ്ങള്‍ക്കു മാതൃകയാണ് ജന്മഭൂമി.
കൊട്ടിഘോഷിപ്പതേക്കാളേറെ നന്മകള് വെട്ടപ്പെടാതെ കിടക്കുന്നു ഭൂമിയില്‍
എന്നതാണ് സത്യം. അത്തരം സത്യങ്ങളെ പുറത്തുകൊണ്ടുവരുമ്പോഴാണ് പത്രം പത്രമാകുന്നത്.
‘പതനാത്ത്രായതേ ഇതി പത്രം’ എന്നാണല്ലോ പത്രത്തിന്റെ അര്‍ത്ഥം. ജന്മഭൂമിക്കും ലേഖകനും അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: