കൊച്ചി: ലൗ ജിഹാദിന് ഇരയായി കൊല്ലപ്പെട്ട അനുജയുടെ മാതാപിതാക്കള്‍ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കംപ്ലയിന്റ് അതോറിട്ടിയില്‍ പരാതി നല്കി. കേസ് അന്വേഷിച്ച കളമശ്ശേരി പോലീസ് ഗുരുതരമായ വീഴ്ചവരുത്തിയെന്നും പ്രതിയെ രക്ഷിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചുവെന്നും മാതാപിതാക്കളായ അശോക്കുമാറും ഷൈലയും നല്കിയ പരാതിയില്‍ പറയുന്നു.
മകളുടെ മരണവാര്‍ത്തയറിഞ്ഞെത്തിയ തങ്ങളോട് പോലീസ് അപമര്യാദയായാണ് പെരുമാറിയത്. അര്‍ദ്ധരാത്രിവരെ തങ്ങളെ സ്റ്റേഷനില്‍ പിടിച്ചിരുത്തുകയും പിന്നീട് മൃതദേഹത്തിന് കാവലിരിക്കാന്‍ പറഞ്ഞ് വിട്ടയക്കുകയായിരുന്നു. തീര്‍ത്തും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പോലീസില്‍ നിന്നും ഉണ്ടായത.് പരാതിയില്‍ പറയുന്നു. പോലീസ് കംപ്ലയിന്റ് അതോറട്ടി ഇന്ന് പരാതി പരിഗണിക്കും. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: