ന്യൂദല്‍ഹി: വ്യാജ ബിരുദ കേസില്‍ അറസ്റ്റിലായ ദല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തൊമാറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് തൊമറിനെ പുറത്താക്കി കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അതേസമയം തൊമാറിനെ ശിക്ഷിച്ച നടപടി മാതൃകാപരവും മറ്റുള്ളവര്‍ക്കുള്ള താക്കീതുമാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് തൊമാര്‍ ബാര്‍ കൗണ്‍സിലില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണെ്ടത്തിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന തൊമര്‍ എഎപിയില്‍ ചേരുകയും കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ത്രിനഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് അരവിന്ദ് കേജരിവാള്‍ സര്‍ക്കാരില്‍ നിയമ മന്ത്രിയായത്.
വ്യാജ ബിരുദ കേസില്‍ അറസ്റ്റിലായ ദല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര സിംഗ് തൊമറിനെ യുപി ഫൈസാബാദിലെ അവധ് സര്‍വ്വകലാശാലയിലെത്തിച്ച് ഇന്ന് തെളിവെടുത്തിരുന്നു.
തോമറിന്റെ മാര്‍ക്ക് ഷീറ്റ്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്ന് അവധ് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കി.
എസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഏഴോളം പോലീസുകാരുമാണ് അദ്ദേഹത്തെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
സര്‍വ്വകലാശാല അധ്യാപകരുടേയും മറ്റു ഉദ്യോഗസ്ഥരുടേയും മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പഠിച്ചിരുന്നുവെന്നു പറയുന്ന ക്ലാസും, ലാബും പോലും തിരിച്ചറിയാന്‍ അദ്ദേഹത്തിനായില്ല. ഇക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന്റെ ബിരുദം വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്.
ഇന്നലെ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തോമര്‍ നിയമമന്ത്രി സ്ഥാനം രാജിവെച്ചത്. തോമറിന്റെ രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിന് വൈകീട്ട് കൈമാറും. അതേസമയം ദല്‍ഹി ജലബോര്‍ഡ് വൈസ്ചെയര്‍മാനും കരാവാല്‍ നഗര്‍ എംഎല്‍എയുമായ കപില്‍ മിശ്ര അടുത്ത നിയമമന്ത്രിയായേക്കും.
തോമറിനെ പിന്തുണക്കുന്ന നിലപാടില്‍ നിന്ന് എഎപി പിന്നോട്ട് പോയി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: