കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന് വെടിയേറ്റു മരിച്ച സംഭവത്തില്‍ കുറ്റംചെയ്തത് ആരെന്നു സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണെന്ന് എഡിജിപി ശങ്കര്‍ റെഡ്ഡി. സംഘര്‍ഷത്തിനിടെ ആദ്യം വെടി പൊട്ടിയത് സിഐഎസ്എഫ് ജവാന്റെ കൈയില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.
ഇപ്പോള്‍ ലഭിച്ചതു പ്രാഥമിക റിപ്പോര്‍ട്ടാണെന്നും എഡിജിപി ഒരു ചാനലിനോട് പറഞ്ഞു. സിഐഎസ്എഫ് സി.ഐ സീതാറാം ചൗധരിയുടെ കൈയിലുണ്ടായിരുന്ന തോക്കില്‍ നിന്നുള്ള വെടി ചൗധരിയുടെ തന്നെ ഇടതു കൈ തുളച്ച ശേഷം, കൊല്ലപ്പെട്ട ജവാന് എസ്.എസ്.യാദവിന്റെ താടിയിലൂടെ തലച്ചോറിലേക്ക് തുളച്ചു കയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ചൗധരി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അയാളുടെ ഇടതു കൈയിലെ മുറിവ് വെടിയേറ്റതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചൗധരി മനപൂര്‍വം വെടിയുതിര്ക്കുകയായിരുന്നില്ല. ബഹളത്തിനിടെ സ്വയരക്ഷയ്ക്ക് തോക്ക് എടുക്കുന്നതിനിടെയുണ്ടായ പിടിവലിയ്ക്കിടെ അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടുകയായിരുന്നു.
എന്നാല്‍, സിഐഎസ്എഫുകാര്ക്കുള്ള വിരോധമാണ് തനിക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അജികുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഇരു കൂട്ടരേയും നായീകരിക്കാനാവില്ലെന്ന് എഡിജിപി പറഞ്ഞു. സിഐഎസ്എഫ് നല്കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സിസിടിവി ദൃശ്യങ്ങളാണു പ്രാഥമിക തെളിവുകള്‍. സംഭവം എങ്ങനെ തുടങ്ങിയെന്നും അവസാനിച്ചെന്നും ദൃശ്യങ്ങളിലുണ്ട്.
വിദഗ്ധരുടെ അഭിപ്രായംകൂടിയെടുത്ത് തക്കതായ നടപടി കുറ്റംചെയ്തവര്ക്കെതിരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: