കൊല്‍ക്കത്ത: ഭാരതം സമ്പൂര്‍ണ ബാലവേല വിമുക്ത രാജ്യമാകാന്‍ ഇനിയും നൂറ് വര്‍ഷമെടുക്കുമെന്ന് പഠന റിപ്പോര്‍ട്ട്. 2001 മുതല്‍ 2011 വരെയുള്ള പത്തുവര്‍ഷത്തിനിടെ നഗരങ്ങളില്‍ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ 53 ശതമാനത്തിന്റെ വര്‍ധനയുണ്ടായിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് യു എന്ന എന്‍ജിഒയുടെ പഠനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഏറ്റവുംകൂടുതല്‍ കുട്ടിത്തൊഴിലാളികളുള്ളത്. ഈ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യവും പട്ടിണിയും ചൂഷണം ചെയ്ത് 55 ലക്ഷം കുട്ടികള്‍ ബാലവേലയ്ക്കിരകളായി കഴിയുന്നുവെന്ന് ക്രൈ പോളിസി ആന്‍ഡ് ഡയറക്ടര്‍ കോമള്‍ ഗണോത്ര പറഞ്ഞു. ഗ്രാമങ്ങളെക്കാള്‍ നഗരങ്ങളിലാണു കുടിയേറ്റവും ബാലവേലയും കാണപ്പെടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബാലവേല ചെയ്യുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. അതേസമയം, രാജ്യവ്യാപകമായി ഈ കണക്കുകള്‍ നോക്കിയാല്‍ കേരളം വളരെ പിന്നിലാണെന്ന് മനസിലാക്കാം. കേരളത്തിലെ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കുട്ടിത്തൊഴിലാളികള്‍ ഉള്ളത്. അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള 1440 കുട്ടികളും 10നും 14നും ഇടയില്‍ പ്രായമുള്ള 2632 കുട്ടികളും ഇവിടെ തൊഴിലെടുക്കുന്നുണ്ട്.
തിരുവനന്തപുരം കഴിഞ്ഞാല്‍ കുട്ടികള്‍ ഏറെ ജോലി നോക്കുന്നത് മലപ്പുറം ജില്ലയിലാണ്. കാസര്‍കോഡ്, എറണാകുളം,കൊല്ലം, പാലക്കാട് എന്നീ ജില്ലകളും തൊട്ടുപുറകിലുണ്ട്. കൂടുതല്‍ പെണ്‍കുട്ടികള്‍ ജോലി നോക്കുന്നതും തിരുവനന്തപുരത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: