ഭുവനേശ്വര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഒഡീഷാ മുഖ്യമന്ത്രിയുമായ ഗിരിധര്‍ ഗമാങ്ങ് ബിജെപിയില്‍ ചേര്‍ന്നു. ഏഴ് തവണ എംപിയായിട്ടുള്ള ഗമാങ്ങ് മെയ് 30ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു.
മകന് ശിശിറിനൊപ്പം ദല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ജോലിയും ചെയ്യും. ഗമാങ്ങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഗമാങ്ങിന്റെ വരവ് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. കേന്ദ്രമന്ത്രി ജുവല്‍ ഓറം പറഞ്ഞു. ഗമാങ്ങിന്റെ വരവിനെ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും സ്വാഗതം ചെയ്തു.
1999 ഏപ്രില്‍ 17ന് പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഗമാങ്ങ് വാജ്പേയി സര്‍ക്കാരിനെതിരെ രേഖപ്പെടുത്തിയ ഒറ്റ വോട്ടിലാണ് അന്ന് എന്‍ഡിഎ സര്‍ക്കാര്‍ വീണത്. ഈ വോട്ട് അന്ന് വലിയ വിവാദവുമായിരുന്നു.എംപിയായിരുന്ന ഗമാങ്ങ് ഈ സമയത്ത് ഒഡീഷാ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ എംപി സ്ഥാനം രാജിവച്ചിരുന്നുമില്ല. അതിനാലാണ് ഇത് വിവാദമായത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും തനിക്ക് മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നുവെന്നും ഇതില്‍ ഖേദിക്കുന്നുെണ്ടന്നും പിന്നീട് ഗമാങ്ങ് വ്യക്തമാക്കിയിരുന്നു.
72 കാരനായ ഗമാങ്ങ് 1972ലാണ് ആദ്യം എംപിയായത്. 1977, 1980, 1984, 1989, 1991, 1996, 1998 ,2004 വര്‍ഷങ്ങളിലും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 99 ഫെബ്രുവരി മുതല്‍ ഡിസംബര്‍ വരെ ഒഡീഷാ മുഖ്യമന്ത്രിയായിരുന്നു. ഭാര്യ ഹേമയും 99ല്‍ എംപിയായിരുന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: