ഉത്തരാഖണ്ഡ്: കൈലാസ് മാനസരോവര്‍ യാത്രക്ക് തുടക്കം. 58 തീര്‍ത്ഥാടകരടങ്ങുന്ന ആദ്യസംഘത്തിന്റെ യാത്ര ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് അള്മോറയില് ഫഌഗ് ഓഫ് ചെയ്തു.
ദല്‍ഹിയില്‍നിന്നുള്ള സംഘത്തിന്റെ യാത്ര കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഫാളാഗ് ഓഫ് ചെയ്തിരുന്നു. ഇവര്‍ ഇന്ന് ദാര്‍ചുല ബേസ് ക്യാമ്പില്‍ എത്തും. തീര്‍ത്ഥാടകര്‍ ജൂണ്‍ 20ന് ചൈനയുടെ അധീനതയിലുള്ള ടിബറ്റില്‍ എത്തും.
സാധാരണയുള്ള ലിപുലേക്ക് പാതയില്‍നിന്നും 17,500 അടി ഉയരത്തിലുള്ളതാണ് ഈ മേഖല. തീര്‍ത്ഥാടകരുടെ സേവനത്തിനായി നൂറ് പേര് റൂട്ടിലെങ്ങും ഉണ്ടായിരിക്കുമെന്ന് നോഡല്‍ ഏജന്‍സി വ്യക്തമാക്കി. 18 തീര്ത്ഥാടകസംഘങ്ങളാണ് ഉണ്ടാവുക. ആകെ ആയിരം തീര്‍ത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: