ഇടുക്കി: വണ്ടിപ്പെരിയാറില്‍ ഇടുക്കി കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയ കുരിശുപള്ളിയുടെ പണിതുടരുന്നതിനായി അനുമതി നല്കാന് മന്ത്രിതലത്തില്‍ നീക്കംനടക്കുന്നു. വണ്ടിപ്പെരിയാര്‍ പാലത്തിന് സമീപമാണ് കുരിശുപള്ളി പണിയുന്നതിനായി അസംപ്ഷന്‍ ചര്‍ച്ച് നീക്കം നടത്തുന്നത്. ആറ് മാസം മുന്‍പ് വണ്ടിപ്പെരിയാറില്‍ ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് പാലം പണിയുന്നതിനായി വസ്തു ഏറ്റെടുത്തു.
നാളുകള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ഭൂമി കയ്യേറി സ്ഥാപിച്ചിരുന്ന കുരിശുപള്ളി ഉള്‍പ്പടെയുള്ള വസ്തു പാലം നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തു. രണ്ട് മാസം മുന്‍പ് കുരിശുപള്ളി പൊളിച്ചുകളയുകയും ചെയ്തു. ഇതിന് ശേഷം സര്‍ക്കാരിന്റെ ഭൂമി കയ്യേറി പുതിയ കുരുശുപള്ളി പണിയാന്‍ നീക്കം തുടങ്ങി. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഇടുക്കി കളക്ടര്‍ക്ക് പരാതി നല്കി. വിവാദ സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ കുരിശുപള്ളി നിര്‍മ്മാണം തുടരരുതെന്ന ് കാണിച്ച് നോട്ടീസ് നല്കി.
ഇതിനിടെ, പുതിയ പാലംനിര്മ്മിക്കാനുള്ള ജോലികളും ആരംഭിച്ചിരുന്നു. കുരിശടി നിര്‍മ്മാണം നിലച്ചതോടെ പാലം നിര്‍മ്മാണം തുടരാനാവില്ലെന്ന് പറഞ്ഞ് അസംപ്ഷന്‍ പള്ളിയിലെ പുരോഹിതന് രംഗത്തെത്തി. സഭാവിശ്വാസികള്കൂടി രംഗത്തെത്തിയതോടെ കോണ്ട്രാക്ടര് പാലം നിര്‍മ്മാണം നിര്‍ത്തി. പീരുമേട് എംഎല്‍എ ബിജിമോളുടെ നേതൃത്വത്തിലുള്ള സംഘം പള്ളിപണിയാന്‍ അനുമതി തേടി പലതവണ കളക്ട്രേറ്റില്‍ യോഗം കൂടിയിരുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി പണിയാന്‍ അനുവദിക്കരുതെന്ന് ഹിന്ദുഐക്യവേദി കര്‍ശന നിലപാടെടുത്തതോടെ യോഗം പ്രഹസനമായി. ഇതേത്തുടര്‍ന്നാണ് ബിജിമോള്‍ എംഎല്‍എയും ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ ചില ജനപ്രതിനിധികളും ചേര്‍ന്ന് പ്രശ്നം സംസ്ഥാന മന്ത്രിസഭയുടെ മുന്നിലെത്തിച്ചത്. 17ന് ചേരുന്ന മന്ത്രിസഭ സമിതിയില്‍ പ്രശ്നം ചര്‍ച്ചചെയ്യുമെന്ന് പീരുമേട് എംഎല്‍എ ജന്മഭൂമിയോട് പറഞ്ഞു.
നിയമവ്യവസ്ഥയെ കാറ്റില്പറത്തിക്കൊണ്ട് പള്ളിപണിയാന്‍ മന്ത്രിതലത്തില്‍ തീരുമാനമുണ്ടായാല്‍ ദൂരവ്യാപകമായ സാമുദായിക ചേരിതിരിവിലേക്ക് കാര്യങ്ങളെത്തും. ഒരു വിഭാഗത്തിനുവേണ്ടി പീരുമേട് എംഎല്‍എ നടത്തുന്ന നീക്കങ്ങള്‍ ഭൂരിപക്ഷ സമുദായത്തില്‍ ഏറെ ഏതിര്പ്പുകള്ക്കിടയാക്കിയിട്ടുണ്ട്.
അയ്യപ്പന്മാരെ ദ്രോഹിക്കാന്‍ നീക്കം
കുമളി: അന്യ സംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതല്‍ അയ്യപ്പന്മാര് ശബരിമലയില്‍ എത്തുന്നത് കുമളി വഴിയാണ്. വീതികുറഞ്ഞതും പഴക്കം ചെന്നതുമായ വണ്ടിപ്പെരിയാര്‍ പാലം അയ്യപ്പന്മാരുടെ യാത്രയ്ക്ക് തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാലം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ലഭിച്ചത്. കേന്ദ്ര ദേശീയ പാതവികസ അതോറിട്ടി ആറരക്കോടി രൂപയാണ് പാലം നിര്‍മ്മിക്കാന്‍ അനുവദിച്ചത്.
വസ്തു ഏറ്റെടുത്തത് നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചപ്പോഴേ തടസങ്ങളുമായി സഭാനേതൃത്വം രംഗത്തെത്തി. സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുപള്ളി നിര്‍മ്മിക്കാന്‍ തുടങ്ങിയത് കളക്ടര്‍ തടഞ്ഞതോടെയാണ് പാലം പണിക്കെതിരെ പള്ളിക്കാര് രംഗത്തെത്തിയത്. ഇതോടെ കോണ്ട്രാക്ടര് നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചു. പണി തുടരുതെന്ന് പള്ളിക്കാര് പറഞ്ഞതായി കോണ്ട്രാക്ടര് മൂവാറ്റുപുഴ സ്വദേശി അജിത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: