തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡ് എംഡി ടോമിന് ജെ.തച്ചങ്കരിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ആലുവയിലെ ക്വാറി ഉടമ സമീറിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ഭൂമിയിടപാടില്‍ തച്ചങ്കരി 3.5 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിന്മേലാണ് അന്വേഷണം.
പൂഞ്ഞാറിലെ ക്വാറി വില്‍ക്കുന്നതിനായി സുബ്രഹ്മണ്യം എന്ന ഇടനിലക്കാരന് മുഖേനയാണ് തച്ചങ്കരി മൂന്നര കോടി വാങ്ങിയതെന്ന് സമീര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു. അഡ്വാന്‍സ് പണം വാങ്ങിയിരുന്നുവെങ്കിലും പിന്നീട് ക്വാറി നല്‍കിയില്ല, പണം ചോദിച്ചിട്ടും മടക്കി നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു.
വിജിലന്‍സ് ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: