ന്യൂദല്‍ഹി: വ്യാജ നിയമബിരുദ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചതിന് അറസ്റ്റിലായ ദല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമറിന്റെ ബിഎസ്സി ബിരുദവും വ്യാജമെന്ന് പോലീസ് കണ്ടെത്തി. ഇതോടെ തോമറിനു മേലുള്ള കുരുക്ക് മുറുകി. തോമറുമായി ഫൈസാബാദ്, അയോധ്യ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയതോടെയാണ് ഇക്കാര്യവും വെളിപ്പെട്ടത്.
ഇയാളെ ഫൈസാബാദ് അവധ് യൂണിവേഴ്സിറ്റി, അയോധ്യ സാകേത് കോളേജ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് തന്റെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ഒരറിവും ഇല്ലെന്ന് മനസിലായത്.
തോമറിന്റെ പേരില്‍ ഒരു യൂണിവേഴ്സിറ്റിയും ഒരു കോളേജും ബിരുദം നല്‍കിയിട്ടില്ല. ഇയാളുടെ നിയമബിരുദം പോലീസ് പരിശോധിച്ചുവരികയാണ്. ഇത് വ്യാജനാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
അതിനിടെ ഇയാളെ ഇന്നലെ സാകേത് കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി പതിനൊന്നു ദിവസം കൂടി നീട്ടി വാങ്ങിയിട്ടുണ്ട്. നിയമബിരുദം വ്യാജമാണെന്ന് രണ്ടെത്തിയതോടെ ഇയാള്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: