തൃശൂര്‍: ബാര്‍കോഴ കേസില്‍ എ.ഡി.ജി.പി കോടതി ചമയുകയാണെന്നും മാണി നുണപരിശോധനയ്ക്ക് വിധേയമാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കര തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാണിക്കെതിരെയുള്ള കുറ്റപത്രം നീട്ടിവെച്ചത്. മുമ്പ് നിരവധി കേസുകള്‍ അട്ടിമറിച്ചയാളാണ് എ.ഡി.ജി.പി. ദര്‍വേഷ് സാഹിബ്. വിജിലന്‍സ് ഡയറക്ടറായ വിന്‍സന്‍ എം.പോള്‍ ഇക്കാര്യത്തില്‍ നിയമം കൃത്യമായി കൈകാര്യം ചെയ്യണം. മാണി നുണപരിശോധനയ്ക്ക് വിധേയമാകണം.
നോട്ടെണ്ണുന്ന യന്ത്രം മാത്രമേ മാണിക്ക് പരിചയമുണ്ടാകൂ. ജാതിമത സംഘടനകളുടെ തലപ്പത്ത് സമ്പന്നരാണെന്നും ഇവരാണ് യു.ഡി.എഫിനെ താങ്ങിനിര്‍ത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: