ഫതുള്ള: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് സമനിലയിലേക്ക്. മഴ രസംകൊല്ലിയായെത്തുന്ന മത്സരം നാല് ദിവസം പിന്നിട്ടപ്പോള്‍ ആകെ എറിയാന്‍ കഴിഞ്ഞത് 133.4 ഓവര്‍ മാത്രം. നാലാം ദിവസമായ ഇന്നലെയും മഴ തടസ്സപ്പെടുത്തിയപ്പോള്‍ കളി നടന്നത് 30.1 ഓവര്‍. ഇന്നലെ കളിനിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 59 റണ്‍സുമായി ഇംറുള്‍ കെയ്റും റണ്ണൊന്നുമെടുക്കാതെ ഷക്കിബ് അല്‍ ഹസ്സനുമാണ് ക്രീസില്‍.
ഇന്ത്യ മൂന്നാം ദിവസത്തെ സ്കോറായ ആറിന് 462 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശിന് സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ നഷ്ടമായി. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ സ്റ്റമ്പ് ചെയ്തു.
പിന്നീട് ഇംറുള്‍ കെയ്സും മൊനിമുള്‍ ഹഖും ചേര്‍ന്ന് സ്കോര്‍ 108-ല്‍ എത്തിച്ചു. എന്നാല്‍ 30 റണ്‍സെടുത്ത മൊനിമുളിനെ ഹര്ഭജന് ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ മുഷ്ഫിഖര്‍ റഹിമിനെ (2) അശ്വിന് രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. സ്കോര്‍ 111-ല്‍ എത്തിയപ്പോള്‍ മഴയുടെ കളിയെത്തി. പിന്നീട് കളിക്കാന്‍ കഴിയാതിരുന്നതോടെ നാലാംദിവസത്തെ കളി അവസാനിപ്പിക്കുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി അശ്വിന് രണ്ടും ഹര്ഭജന് ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: