ന്യൂദല്‍ഹി: മനുഷ്യത്വത്തിന്റെ പേരില്‍ ഭാരത പൗരനെ സഹായിച്ചു എന്നതിലപ്പുറം സുഷമാ സ്വരാജുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന വിഷയത്തില്‍ യാതൊന്നുമില്ലെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. കാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികിത്സാര്‍ത്ഥം ഒരു ഭാരത പൗരന് വേണ്ട സഹായം നല്കി. ബ്രിട്ടീഷ് എംപിയോട് ആ രാജ്യത്തെ നിയമം അനുവദിക്കുമെങ്കില്‍ ലളിത് മോദിയെ സഹായിക്കണമെന്നുമാത്രമാണ് സുഷമാ സ്വരാജ് ആവശ്യപ്പെട്ടത്. അല്ലാതെ വാറണ് ആണ്ഡേഴ്സണെയോ ഒട്ടാവിയോ ക്വത്തറോച്ചിയെയോ സഹായിച്ചപോലെയുള്ള നടപടിയല്ലിത്, അമിത് ഷാ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സുഷമാ സ്വരാജ് തന്നെ വിശദീകരണം നല്‍കിക്കഴിഞ്ഞു. ലളിത് മോദിക്ക് വിസ നല്കിയതു രാഷ്ട്രീയവല്ക്കരിക്കേണ്ടകാര്യമുള്ളതല്ലെന്നും അമിത് ഷാ പറഞ്ഞു.
സുഷമാ സ്വരാജിന്റെ നടപടി ശരിയായതാണെന്നും കേന്ദ്രസര്‍ക്കാര്‍ സുഷമയ്ക്കൊപ്പമാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. സുതാര്യമായ ജീവിതമാണ് സുഷമാ സ്വരാജിന്റേതെന്നും മനുഷ്യത്വത്തിന്റെ പേരില്‍ സ്വീകരിച്ച നടപടിയെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന് പറഞ്ഞു. സുഷമാ സ്വരാജ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിഷയത്തെ പര്‍വ്വതീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് പ്രതികരിച്ചു.
സ്വന്തം പൗരന് എന്നു കണക്കാക്കി ലളിത് മോദിയുടെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച സുഷമാ സ്വരാജിന്റെ നടപടിയെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ഇന്ദ്രേഷ്കുമാര് അനുകൂലിച്ചു. ദേശീയതാബോധം മാത്രമാണ് ഇത്തരം നടപടിയ്ക്ക് സുഷമാ സ്വരാജിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: