സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. നിരോധനത്തെത്തുടര്‍ന്ന് ബോട്ടുകള്‍ ബുധനാഴ്ച മുതല്‍ തന്നെ കടലില്‍നിന്ന് മടങ്ങി.അന്യസംസ്ഥാന ബോട്ടുകളും കൂട്ടത്തോടെ മടങ്ങുകയാണ്. കേരളത്തില്‍ നിരോധനമുള്ള കാലത്ത് തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നും നിരോധനമില്ല. അതുകൊണ്ട് അവര്‍ അവരുടെ നാട്ടില്‍ മീന്‍പിടിത്തും തുടരും.
കേരളത്തില്‍ കൂറ്റന്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തരം വള്ളങ്ങള്‍ക്കും നിരോധന കാലത്ത് കടലില്‍ ഇറങ്ങാം. ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയുവാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗവും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. സുരക്ഷാകാര്യങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ബോട്ടുകള്‍ കടലില്‍ ഉണ്ടാകും.
ട്രോളിംഗ് നിരോധനവുമായി സഹകരിക്കുമെന്ന് ബോട്ടുടമാ അസോസിയേഷന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇക്കുറിയും സംഘര്ഷസാധ്യതകളൊന്നുമില്ല.
അതേസമയം, നിരോധനകാലത്ത് വിദേശ ട്രോളറുകള്‍ കടലില്‍ മീന്പിടിക്കാനെത്തുമെന്നും അവയെ നിരീക്ഷിക്കുവാന്‍ സംവിധാനം വേണമെന്നും എല്ലാവിഭാഗം തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നു.
ബോട്ടുകളെ തടയുന്നതുപോലെ എളുപ്പമല്ല, വിദേശ കപ്പലുകളെ തടയല്‍. അതിന് വലിയ സൗകര്യങ്ങള്‍ വേണം. കോസ്റ്റ് ഗാര്‍ഡിന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: