കുമരകം: കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീന്‍ കുമരകത്ത് ഗണ്യമായി കുറയുന്നു. ഗ്രീന്‍ ക്രോമൈഡ്, പേള്‍ സ്പോട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന കരിമീനിന്റെ ആവാസ കേന്ദ്രങ്ങള്‍ ശ്രീലങ്കയും തെക്കെ ഇന്ത്യയുമാണെങ്കിലും രുചിയിലും ഭംഗിയിലും കുമരകം കരിമീന്‍ വേറിട്ടു നില്ക്കുന്നു. വേമ്പനാട്ടു കായലിലും തോടുകളിലും കുളങ്ങളിലുമായി പ്രജനനം നടത്തി വളരുന്ന കുമരകം കരിമീന്‍ ഇപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും മറ്റു പലയിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് കരിമീന്‍ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും കുമരകം കരിമീനിനുതന്നെയാണ് ഡിമാന്റ് ഏറെയുള്ളത്. പച്ചനിറത്തില്‍ മഞ്ഞകുത്തുകളുള്ള കുമരം കരിമീന്‍ രുചിയിലും രാജാവാണ്.
കുമരകത്തെ കായല്‍ ടൂറിസമാണ് ഇവയുടെ വര്‍ദ്ധനവിന് തടസമായിരിക്കുന്നത്. ഹൗസ്ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും പുറന്തള്ളുന്ന ദ്രവ, ഖരമാലിന്യങ്ങളും ശബ്ദമലിനീകരണവുമെല്ലാം ഇവയുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നു. ഇവയുടെ വംശനാശം സംഭവിക്കാതിരിക്കാന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് വര്‍ഷാവര്‍ഷം മത്സ്യക്കുഞ്ഞുങ്ങളെ കായലില്‍ നിക്ഷേപിക്കാറുണ്ടെങ്കിലും കണ്ണിവലയുപയോഗിച്ചുള്ള മത്സ്യബന്ധനം ഇവയെ പ്രതികൂലമായി ബാധിക്കുന്നു. കരിമീനെന്ന പോലെ വിരളമായിക്കൊണ്ടിരിക്കുകയാണ് ഇവിടെ കൊഞ്ചും കാരിയും വരാലും തുടങ്ങിയ പല മത്സ്യങ്ങളും. ആരകനെന്ന മത്സ്യം അന്യംനിന്ന നിലയിലാണ്. കരിമീനും കൊഞ്ചും ടൂറിസ്റ്റുകളായി കുമരകത്തെത്തുന്ന വിദേശീയരും സ്വദേശികളുമായവര്‍ക്ക് പ്രിയകരമാണെങ്കിലും അവയുടെ വര്‍ദ്ധനവില്‍ ഗണ്യമായ കുറവ് ഈയിനം മത്സ്യങ്ങള്‍ക്ക് പൊള്ളുന്ന വില ഈടാക്കാന്‍ മത്സ്യവില്പനക്കാരെ പ്രേരിപ്പിക്കുന്നു. ടൂറിസത്തിനു മുതല്‍കൂട്ടാകേണ്ട മത്സ്യസമ്പത്തിനെ പരിരക്ഷിക്കാനും മത്സ്യത്തെ നിലനിര്‍ത്താനും ടൂറിസം വകുപ്പും ഫിഷറീസും മുന്‍ കൈ എടുത്തില്ലെങ്കില്‍ കാലാന്തരത്തില്‍ മത്സ്യസമ്പത്ത് കുമരകത്തിന് അന്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: