ന്യൂദല്‍ഹി: ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനാചരണം ലക്ഷ്യമിടുന്നത് യോഗ ആധുനികയുഗത്തിന്റെ മന്ത്രം എന്നതാണ്. പുരാതന ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായ യോഗയുടെ അന്താരാഷ്ട്ര ദിനാചരണത്തില്‍ അമേരിക്കയിലെങ്ങും ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കുമെന്ന് ഭാരത അംബാസഡര്‍ ധ്യാനേശ്വര്‍ മുലയ് പറഞ്ഞു.
ഭാരതം ലോകത്തിന് നല്കുന്ന സാംസ്ക്കാരിക സംഭാവനയാണ് യോഗ. ഐക്യരാഷ്ട്രസഭയിലും ടൈംസ് സ്ക്വയറിലും നടക്കുന്ന യോഗദിനാചരണ ചടങ്ങുകളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അധ്യക്ഷത വഹിക്കും. ഭാരത അമേരിക്കന്‍ കമ്മ്യുണിറ്റിയും സ്ഥാപനങ്ങളും ഭാരത യുഎസ് കോണ്‍സുലേറ്റുകളുടെയും ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലും അമേരിക്കയിലെങ്ങും വിപുലമായ പരിപാടികളാണ് നടത്തുന്നത്.
സുഷമാസ്വരാജിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 20മുതല്‍ 22 വരെയുള്ള പരിപാടികളില്‍ പങ്കെടുക്കുവാന്‍ ന്യൂയോര്‍ക്കില്‍ എത്തുന്നത്. ജൂണ്‍ 21ന് ഐക്യരാഷ്ട്ര സഭയില്‍ നടക്കുന്ന പരിപാടിയില്‍ സുഷമ പങ്കെടുക്കും. വടക്കന്‍ അമേരിക്കന്‍ ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ടൈംസ് സ്ക്വയറില്‍ സംഘടിപ്പിക്കുന്ന യോഗ പ്രദര്‍ശന പരിപാടിയിലും സുഷമ സ്വരാജ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ശ്രീ ശ്രീ രവിശങ്കറും പരിപാടിയില്‍ പങ്കെടുക്കും. ടൈംസ് സ്ക്വയറിലെ പരിപാടിയില്‍ 30000 പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വൈകുന്നേരം യോഗയിലൂടെ നൃത്തം, സംഗീതം, ധ്യാനം എന്നീ പരിപാടികള്‍ നടക്കും.
അമേരിക്കയിലെ നൂറ് നഗരങ്ങളില്‍ ഓവര്‍സീസ് വളന്റിയേഴ്സ് ഫോര്‍ ബെറ്റര്‍ ഇന്ത്യ (ഒവിബിഐ)യുടെ ആഭിമുഖ്യത്തില്‍ യോഗത്തോണ്‍ സംഘടിപ്പിക്കും. വാഷിങ്ടണ്‍, ബോസ്റ്റണ്‍, ഒഹിഒ, ന്യൂ ജഴ്സി, സാന്‍ ഫ്രാന്‍സികോ തുടങ്ങി പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും യോഗ സ്റ്റുഡിയോകളിലും ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകളിലും ക്ഷേത്രങ്ങളിലും പരിപാടികള്‍ അരങ്ങേറും. ഭാരതത്തിന്റെ യോഗ പാരമ്പര്യത്തെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും അമേരിക്കന്‍ ജനത കൂടുതല്‍ മനസ്സിലാക്കുകയാണ്. യോഗ പ്രചരിപ്പിക്കാനുള്ള ഏറ്റവും അനുകൂലമായ സമയമാണ് വന്നിരിക്കുന്നതെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം വ്യവസായി ബി.കെ. മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: