ചെന്നൈ:ഡോണിയര്‍ വിമാനത്തെ കണ്ടെത്തുന്നതിനായി നാവിക സേനയുടെ ഐഎന്‍എസ് സിന്ദുധ്വജ് കടലിനടിയില്‍ തെരച്ചില്‍ ആരംഭിച്ചു. പുതുച്ചേരിയക്ക് സമീപത്തായി നോവ ആന്‍ഡ് കറൈലിനു സമീപത്തായി ഡോണിയറില്നിന്നും ബീക്കണ്‍ സിഗ്നലുകള്‍ ലഭിച്ചിരുന്നു. കൂടാതെപ്രദേശത്തെ ജലത്തില്‍ ഇന്ധനം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ചാണ് വോയിസ് ഡാറ്റാ റെക്കോര്‍ഡറിനായുള്ള തെരച്ചിലുകള്‍ ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം ഐഎന്‍എസ് സാന്തായക് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ സോണാര്‍ ലൊക്കേറ്റര്‍ ബീക്കണില്നിന്ന് ഇടവിട്ട് 37.5 കിലോഹെട്സുള്ള സിഗ്നലുകള്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുമായി സഹകരിച്ച് ഐസിജിഎസ് വിഗ്രഹയുടെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ നടന്നുവരുന്നുണ്ടെന്ന് ചെന്നൈ തീരസംരക്ഷണ സേന ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്പി ശര്‍മ്മ അറിയിച്ചു. ഇന്ധനം കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിത് വിമാന ഇന്ധനമാണോയെന്ന് പരിശോധിക്കുന്നതിനായി ഗവേഷകരുടെ സംഘവും സ്ഥലതെത്തിയിട്ടുണ്ട്.
പരിശീലനപ്പറക്കലിനിടെ ജൂണ്‍ എട്ടിനാണ് ഡോണിയര്‍ വിമാനം അപ്രത്യക്ഷമായത്. ഇതില്‍ മൂന്നു പൈലറ്റുമാരും ഇതില്‍ ഉണ്ടായിരുന്നു. അതേസമയം ഡോണിയറിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ക്കായി ഹൈദരാബാദിലെ നാഷണല്‍ റിമോര്‍ട് സെന്‍സറിംഗ് സെന്ററിന്റേയും സഹായം കോസ്റ്റ് ഗാര്‍ഡ് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: