ന്യൂദല്‍ഹി: രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാ പായ്ക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ വിഭാഗം (എഫ്എസ്എസ്എഐ) സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. മാഗി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
വിവിധ സംസ്ഥാനങ്ങളിലായി അനുമതിയും ഭക്ഷ്യവകുപ്പില്‍ രജിസ്ട്രേഷനുമില്ലാതെ നൂറോളം ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇവയുള്‍പ്പടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളിലും പരിശോധന നടത്തി നടപടിയെടുക്കാനും സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷന്മാരുടെ യോഗത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഭക്ഷ്യഉത്പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളുടെ പട്ടിക പുറത്തിറക്കാനും ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായംചേര്‍ക്കുന്നത് നിയന്ത്രിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളുടേയും സഹകരണം ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം ചേര്‍ന്നിട്ടുള്ളതായി കണ്ടെത്തിയ 500 ഉത്പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന ഉദ്യാഗസ്ഥന്മാരുടെ കഴിഞ്ഞമാസം ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിരുന്നതാണ്.
നെസ്ലെ മാഗിയില്‍ അനുവദനീയമായതിലും കൂടുതല്‍ ലെഡിന്റെയും മോണോസോഡിയ ഗ്ലൂട്ടാമേറ്റിന്റെയും അളവുള്ളതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് ടോപ് രാമന്, ഫൂഡില്‍സ് വായ് വായ് എന്നീ കമ്പനികളുടെ നൂഡില്‍സ്, മക്രോണി, പാസ്ത തുടങ്ങിയ സാധനങ്ങള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: