കോഴിക്കോട്: മലബാര്‍ മേഖലയില്‍ കെഎസ്ആര്‍ടിസിക്ക് പുതിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് (ഇടിഎം) അടുത്ത മാസം 15 ഓടെ ഏര്‍പ്പെടുത്തും. ജിപിആര്‍എസ് സംവിധാനത്തോടെയുള്ള ഇടിഎം ബംഗളുരുവില്‍ നിന്നാണ് വാങ്ങുന്നത്. ഇതിനായി അവിടെയുള്ള ഒരു കമ്പനിയുമായി കരാറായി്. കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുള്ള 1500 ഓളം ഇടിഎമ്മുകള്‍ രണ്ടോ മൂന്നോ ഘട്ടമായിട്ടായിരിക്കും എത്തിക്കുക.
ഇടിഎം നടപ്പാക്കുന്നതിന് മുന്നോടിയായി കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം ആരംഭിച്ചതായി കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ സഫറുള്ള ജന്മഭൂമിയോട് പറഞ്ഞു. വൈകാതെ പരിശീലനം പൂര്‍ത്തിയാക്കും. അതോടെ പുതിയ ടിക്കറ്റ് മെഷീന് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
മലബാര്‍ മേഖലയില്‍ ഇടിഎം ഇല്ലാത്തതും അത് മൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന ലക്ഷങ്ങളുടെ നഷ്ടത്തെക്കുറിച്ചും ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് ടിക്കറ്റ് മെഷീനില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നത്. ഉണ്ടായിരുന്ന ഇടിഎമ്മുകള്‍ കേടായതോടെ പഴയ റാക്കില്‍ തന്നെ ടിക്കറ്റ് നല്‍കുകയാണ്.
അതേസമയം തൃശൂരിനപ്പുറം തെക്കന്‍ മേഖലയില്‍ പുതിയ ഇടിഎമ്മുകള്‍ യഥാസമയം വാങ്ങുകയും ചെയ്തു. ടിക്കറ്റ് മെഷീന് ഇല്ലാതായതോടെ മലബാറില്‍ കോര്‍പ്പറേഷന്റെ വരുമാനത്തില്‍ മുപ്പത് ശതമാനത്തോളമാണ് നഷ്ടമുണ്ടായത്. മാസക്കണക്കില്‍ ഈ നഷ്ടം കോടിയോളമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: