കൊച്ചി: ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ട്രോളിഗ് നിരോധനം പ്രാബല്യത്തിലായി. 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ പരമ്പരാഗത രീതിയില്‍ മത്സ്യം ബന്ധനത്തിന് നിരോധം ബാധകമല്ല.
അന്യസംസ്ഥാന ബോട്ടുകള്‍ ഉള്‍പ്പടെ 6,300 ഓളം ബോട്ടുകള്‍ ഇതോടെ കരയിലായി. നിരോധനം ലംഘിച്ച് കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. തീരത്ത് മറൈന്‍ എന്‍ഫോഴ്സ്മെന്റ് കടലില്‍ തീരദ്ദേശസേനയും മല്‍സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാന്‍ നിലയുറപ്പിച്ചിട്ടുണ്ട്. വൈപ്പിനില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.
ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് തീരത്ത് പ്രവര്‍ത്തിക്കുന്ന പമ്പുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് ട്രോളിംഗ് നിരോധന കാലയളവ് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണി തീര്‍ക്കുന്നതിനുള്ള സമയമായി ഉടമകള്‍ കാണുന്നു. എന്നാല്‍ മത്സ്യതൊഴിലാളികളും അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെ ലക്ഷത്തിലേറെ വരുന്ന തീരദേശവാസികള്‍ക്ക് ഈ കാലയളവ് വറുതിയുടെ നാളുകളാണ്.
ഫിഷറീസ് ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഐസ് പ്ലാന്റുകള്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കും. നിരോധനം നിലവില്‍ വന്നതോടെ ബോട്ടുയാര്‍ഡുകള്‍ സജീവമായി. മത്സ്യ ക്ഷാമം രൂക്ഷമായിരിക്കെ ബോട്ടുകളും കരയിലായതോടെ മീന്‍ വില കുതിച്ചുയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: