ആലുവ: നഗരസഭാ മന്ദിരത്തിന്റെ പേര് യു.ജെ.തരിയന്‍ സ്മാരകമന്ദിരമായി മാറ്റുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആലുവ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്രമന്ത്രി കെ.വി.തോമസാണ് പേര് നാമകരണം നടത്താന്‍ എത്തിയത്.
മാര്‍ച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് ഉദ്ഘാടനം ചെയ്തു. ഇതിനിടെ സ്വകാര്യ വഴിയിലൂടെ നഗരസഭയിലേക്ക് പോകാനെത്തിയ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ബാബു കരിയാട്, ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് മുതിരക്കാട്, മണ്ഡലം പ്രസിഡന്റ് ദിനില്‍ നൊച്ചിമ, രാജേഷ് കുന്നത്തേരി എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ തടഞ്ഞത്. ഇവരെ ഡിവൈഎസ്പി ആര്.സലീം, സിഐ എം.ജയകൃഷ്ണന്, എസ്ഐ നൗഷാദ് ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നീക്കി.
ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. എ.കെ.നസീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി, ജനറല്‍ സെക്രട്ടറി കെ.ജി.ഹരിദാസ്, എ.സി.സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ചിന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സദാശിവന്, ടി.പി.മുരളീധരന്, പി.ആര്.രഘു, ടി.എസ്.സജി, എന്‍.അനില്‍ കുമാര്‍, അഡ്വ. പി.ഹരിദാസ് എന്നിവര്‍ നേതൃത്വം നല്കി. നഗരസഭയുടെ പേര് മാറ്റുന്നതിനെതിരെ ഇന്നലെ ബിജെപി കരിദിനമാചരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി നഗരസഭയുടെ നാമകരണത്തിനെതിരെ ആലുവ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: