കൊച്ചി: പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിന് സ്വകാര്യ പ്രസിന് കരാര്‍ നല്‍കിയതില്‍ നഷ്ടം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. 43,39,700 ലക്ഷം പുസ്തകം അടിക്കുന്നതിനായി മണിപ്പാലിലെ സ്വകാര്യ സ്ഥാപനത്തിനാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.
ഇതു വന്‍ നഷ്ടത്തിനിടയാക്കുമെന്ന് കാണിച്ചാണ് തിരുവനന്തപുരം സോളാര്‍ ഓഫ് സെറ്റ് പ്രിന്റേഴ്സ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനാണ് പരിഗണനക്കെടുത്തത്. ടെണ്ടര്‍ നടപടിക്രമം സുതാര്യമല്ലെന്നും, ക്രമക്കേടു നടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പാഠപുസ്തകക്കരാര് സ്റ്റേ ചെയ്യണമന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഇതേപ്പറ്റി ഹൈക്കോടതി കേരളാ സ്റ്റേറ്റ് സെന്റര്‍ ഫോര്‍ പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഐ.ടി മിഷന് എന്നിവയുടെ വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: