നമുക്ക് ഹിന്ദുക്കളാകാം ചിന്മയാനന്ദസ്വാമിയുടെ പ്രഥമപ്രഭാഷണത്തിന്റെ വിഷയം അതായിരുന്നു. ഇന്ത്യക്കാരുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന ധാര്‍മ്മികമായ ശൂന്യതയെക്കുറിച്ചാണ് അദ്ദേഹം അന്നു സംസാരിച്ചത്.സ്വന്തം രാജ്യത്തിന്റെ അതിമഹത്തായ പാരമ്പര്യത്തെക്കുറിച്ചോ, അതീവ സമ്പന്നമായ സംസ്കാരത്തെക്കുറിച്ചോ, ബോധമില്ലാതെ പാശ്ചാത്യപരിഷ്കാരങ്ങളെ അന്ധമായി അനുകരിക്കുന്ന നാട്ടുകാരെ ഓര്‍ത്ത് അദ്ദേഹം പരിതപിച്ചു.
ഭാരതത്തെ സംസ്കാരസമ്പന്നമായ ഐശ്വര്യപൂര്‍ണമായ ഒരു പുരാതന രാഷ്ട്രമായി അവരുടെ മുമ്പില്‍ അദ്ദേഹം വാക്കുകളാല്‍ വരച്ചുവെച്ചു. അത്യന്തം പ്രചോദനാത്മകമായ ഒരു സന്ദേശമാണ് അവര്‍ക്ക് ഓരോരുത്തര്‍ക്കും പകര്ന്നുനല്കിയത്. ഉണരൂ, നമുക്കൊരിക്കല്‍കൂടി ഭാരതീയരാകാം.
സ്വാമിജിയുടെ ആദ്യത്തെ പ്രസംഗം. ശ്രോതാക്കളായി ഏഴേ ഏഴുപേര്‍ മാത്രം. പക്ഷേ അദ്ദേഹം ഒട്ടും നിരാശനായില്ല. ഇത്രയുംപേര്‍ തന്നെ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തപോവന്‍ മഹാരാജ് മുന്നറിയിപ്പുകൊടുത്തിരുന്നു.
ചിന്മയാ, വേദാന്തമല്ലേ? ചുരുക്കം ചിലര്‍ക്കേ താല്പര്യമുണ്ടാകൂ. അന്ന് ആര്‍ക്കെങ്കിലും സങ്കല്പിക്കാന് കഴിയുമായിരുന്നുവോ, ഇതേ ചിന്മയാനന്ദന് ലോകപ്രസിദ്ധനായ ഒരു വാഗ്മിയായിത്തീരുമെന്ന്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ആയിരങ്ങള്‍ തിക്കിത്തിരക്കി എത്തുമെന്ന്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: