തിരുവനന്തപുരം: എം.ജി. പ്രൊ. വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂറിന് ഗവര്‍ണര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചു. ഷീനാ ഷുക്കൂറിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതിയെ തുടര്‍ന്ന് എംജി വി.സി. ബാബു സെബാസ്റ്റ്യനോട് ഗവര്‍ണര്‍ പി.സദാശിവം റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചതെന്നാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള വിവരം.
സന്ദര്ശനാനുമതിതേടി ഷീന ഷുക്കൂര്‍ കത്ത് നല്കിയ കാര്യം ഗവര്‍ണറുടെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് ഹയര്‍ എഡ്യുക്കേഷന്റെ യോഗത്തില്‍ പങ്കെടക്കാന്‍ വന്നതാണെന്നും ഗവര്‍ണര്‍ക്ക് സന്ദര്ശനാനുമതിതേടി കത്ത് നല്‍കിയിട്ടില്ലെന്നുമാണ് ഷീന ഷുക്കൂറിന്റെ പ്രതികരണം.
ലീഗിന്റെ നോമിനിയായാണ് ഡോ.ഷീന ഷുക്കൂറിനെ എംജി സര്‍വകലാശാല പ്രോ.വൈസ് ചാന്‍സിലറായി നിയമിച്ചത്.നിശ്ചിത യോഗ്യതകളില്ലാത്ത ഷീന ഷുക്കൂര്‍ വ്യാജഡോക്ടറേറ്റ് സമര്‍പ്പിച്ചാണ് നിയമനം നേടിയതെന്നാണ് ആരോപണം. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതിന്റെ തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ഷീന ഷുക്കൂറിന്റെ ഡോക്ടറേറ്റ് സംബന്ധിച്ച് പരിശോധിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: