കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റും മുസ്ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ കോടതി ശരിവച്ചു. 2011ല്‍ മുസ്ലിം ബ്രദര്‍ഹുഡുകാര്‍ ജയില്‍ തകര്‍ത്ത് അനുയായികളെ രക്ഷപ്പെടുത്തിയ കേസിലാണ് ശിക്ഷ.
പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തല്‍, ജയില്‍ തകര്‍ത്ത് രക്ഷപെടല്‍ തുടങ്ങിയ കുറ്റങ്ങളാണ് മുര്‍സിക്കെതിരെ ഈജിപ്ത് കോടതി ചുമത്തിയിരിക്കുന്നത്. ഈജിപ്റ്റിലെ പരമോന്നത മത അധികാരിയായ ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതിയോടെയാണ് ശിക്ഷ ശരിവച്ചിരിക്കുന്നത്.
മേയ് 17നാണ് മുര്‍സി അടക്കം 105 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ചാരവൃത്തി നടത്തിയെന്ന മറ്റൊരു കേസിലും മുര്‍സിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: