വത്തിക്കാന്‍ സിറ്റി: മാര്‍ പാപ്പയുടെ ഡൊമിനിക്കന്‍ റിപ്പബഌക്കിലെ പ്രതിനിധിയും(പേപ്പല്‍ നുണ്‍ഷ്യോ) മുന്‍ ആര്‍ച്ച് ബിഷപ്പുമായ ജോസഫ് വെസോളോവ്സ്കിക്ക് എതിരെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും കമ്പ്യൂട്ടറില്‍ അശഌല സിഡി കാണിച്ചതിനും കുറ്റപത്രം. കേസില്‍ ഉടന്‍ വിചാരണ തുടങ്ങാനും ഉത്തരവിട്ടിട്ടുണ്ട്.
വിചാരണ അടുത്ത മാസം 11ന് തുടങ്ങും. റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു വിചാരണ.വത്തിക്കാന്‍ ട്രിബ്യൂണലാണ് വിചാരണയ്ക്ക് ഉത്തരവിട്ടത്.
വത്തിക്കാനില്‍ നിന്ന് ചില രേഖകള്‍ മോഷ്ടിച്ചതിനും അവ പുറത്തുവിട്ടതിനും 2012ല്‍ പോപ്പിന്റെ പാചകക്കാരനായ പാലോ ഗബ്രിയേലയെ വിചാരണ ചെയ്ത് ശിക്ഷിക്കുകയും പിന്നീട് മാപ്പു നല്‍കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ഇവിടെ കുറ്റവിചാരണ.
66 കാരനായ ജോസഫ് വെസോളോവ്സ്കി പോളണ്ട് സ്വദേശിയാണ്. അഞ്ചു വര്‍ഷം ഡൊമിക്കന്‍ റിപ്പബഌക്കിലെ മാര്‍പ്പാപ്പയുടെ അംബാസിഡറായിരുന്നു. സെപ്തംബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശരിയായ വിചാരണ നടത്തി കുറ്റവാളിക്ക് ശിക്ഷ നല്‍കുമോയെന്ന് കണ്ടറിയാം.കത്തോലിക്കാ സഭയുടെ ഉള്ളിലെ പ്രശ്നങ്ങളെപ്പറ്റി ഗവേഷണം നടത്തുന്ന ആന്‍ ബാരറ്റ് പറഞ്ഞു.
ജോസഫിന്റെ ചെയ്തികള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് 2013ല്‍ ഇയാളെ റോമിലേക്ക് പിന്‍വലിക്കുകയും ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.വത്തിക്കാന്‍ ട്രിബ്യൂണല്‍ ഇയാളുടെ വൈദിക കുപ്പായം ഊരിപ്പിച്ചിരുന്നു.കുറ്റം തെളിഞ്ഞാല്‍ മുന്‍ ആര്‍ച്ചുബിഷപ്പിനെ ഇറ്റാലിയന്‍ ജയിലിലാകും പാര്‍പ്പിക്കുക.അല്ലെങ്കില്‍ സ്വന്തം നാടായ പോളണ്ടിലേക്ക് നാടുകടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: