എരുമേലി: ഹാരിസണ്‍ പാട്ടഭൂമി തിരിച്ചു പിടിച്ച സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ ആവശ്യപ്പെട്ടു. അനധികൃതമായി കൈവശം വച്ചുവെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെ മൂവായിരത്തിലധികം ഏക്കര്‍ കൃഷി സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഏറ്റെടുത്ത ചെറുവള്ളിയിലെ മിച്ചഭൂമിയെ സംബന്ധിച്ച് സര്‍ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജപ്രചാരണങ്ങള്‍, നടത്തി മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ബിലിവേഴ്സ് ചര്‍ച്ച് ശ്രമിക്കുന്നതെന്നും അദ്ദേ ഹം പറഞ്ഞു.
മുക്കടയില്‍ ചേര്‍ന്ന എഡിഎംഎസ് ശാഖാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ പ്രസിഡന്റ് സി.കെ. തങ്കപ്പന് അദ്ധ്യക്ഷത വഹിച്ചു. കുട്ടപ്പന് കറുകച്ചാല്‍, കെ.ആര്. രാജു, സി.കെ. രാജപ്പന്, ഗോപി മൈലോട്ട്പറമ്പില്, രവീന്ദ്രന് കാണിത്തോട് എന്നിവര്‍ പ്രസംഗിച്ചു. ആദിവാസി ദളിത് മുന്നേറ്റ സമിതി മുക്കട ശാഖാ ഭാരവാഹികളായി ഗോപി മൈലാട്ട് പറമ്പില്‍, സി.കെ. രാജപ്പന്, രവീന്ദ്രന് കാണിത്തോട്, ശബിനി ബിജു, സരസമ്മ രാജപ്പന് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: