മുസ്ലിം രാഷ്ട്രങ്ങളടക്കം 117 ഓളം അംഗരാജ്യങ്ങളുടെ അംഗീകാരത്തോടെ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത് 2014 ലാണ്. നമ്മുടെ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഐക്യരാഷ്ട്രസഭ ഇത്തരത്തില്‍ തീരുമാനിച്ചത്. യോഗദിനാചരണം അതിഗംഭീരമാക്കാന്‍ ഭാരതസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
191 രാജ്യങ്ങളില്‍ ജൂണ്‍ 21 ന് യോഗദിനാഘോഷം നടക്കും. പാക്കിസ്ഥാനിലടക്കം ലോകമെമ്പാടുമുള്ള ഇന്ത്യന്‍ എംബസികളില്‍ ഈ ആഘോഷം നടക്കും.
ഇത്തരമൊരു പരിപാടിക്കെതിരെയാണ് രാജ്യത്തെ ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി വന്നിരിക്കുന്നത്. യോഗയെ അനുകൂലിക്കുന്ന മുസ്ലിങ്ങള്‍ ആണധികം എന്നത് നല്ല കാര്യമാണ്. മതമൗലികവാദികളുടെ കേന്ദ്രമായ കേരളത്തിലും സ്ഥിരമായി യോഗാസനം ചെയ്യുന്ന മുസ്ലിം മതക്കാര്‍ ഏറെയുണ്ട്.
എന്നാല്‍ പാക്കിസ്ഥാന് വാദികളായ മുസ്ലിങ്ങളടക്കമുള്ള സംഘടനകള്‍ യോഗക്കെതിരെ ശക്തമായി രംഗത്തുണ്ട്. എന്തുകൊണ്ടാണിവര്‍ യോഗയെ എതിര്‍ക്കുന്നതെന്നത് വലിയബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാം. മനുഷ്യന് നന്നായാല്‍ മതമൗലികവാദികള്‍ക്ക് ലക്ഷ്യംനേടാന്‍ പ്രയാസമാണ്. യോഗ മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കും. യോഗ പരിശീലനം നടന്നാല്‍ ഇന്ന് മുസ്ലിങ്ങളില്‍ കാണുന്ന മതമൗലികവാദം ഇല്ലാതായിത്തീരും. മുസ്ലിങ്ങളിലെ ഒരു വിഭാഗം നേതാക്കള്‍ തങ്ങളുടെ അക്രമകാരികളായ അനുയായികളെ ഉപയോഗിച്ചുകൊണ്ട് ലോകമേധാവിത്വം നേടാനും ഇതരമതവിഭാഗങ്ങളെ ഇല്ലായ്മചെയ്യാനും പദ്ധതിയിട്ട് പ്രവര്‍ത്തിച്ചുവരുന്നവരാണ്. അവര്‍ സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ മുസ്ലിങ്ങള്‍ സഞ്ചരിക്കുന്നതിനെ ഭയക്കുന്നവരാണ്.
മുസ്ലിങ്ങള്‍ മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കാനും അവര്‍ അധിവസിക്കുന്ന രാജ്യങ്ങളിലെ സംസ്കാരത്തില്‍ ആകൃഷ്ടരാകാനും തുടങ്ങുന്നത് മതമൗലികവാദികളായ മുസ്ലിം നേതാക്കള്‍ താല്‍പ്പര്യപ്പെടുന്നില്ല. എപ്പോഴും നിയമലംഘകരും അക്രമികളും അസഹിഷ്ണുക്കളുമായ അനുയായികളെയാണ് യോഗയെ എതിര്‍ക്കുന്ന മുസ്ലിം മതനേതാക്കള്‍ ഇഷ്ടപ്പെടുന്നത്. ഈ നേതാക്കളെ പിന്തുടര്ന്ന് നശിക്കാനാണോ, നന്മയെ സ്വാംശീകരിക്കാനാണോ തങ്ങള്‍ മനുഷ്യനായി ജനിച്ചത് എന്ന് മുസ്ലിങ്ങള്‍ സ്വയം തീരുമാനിക്കട്ടെ.
അഡ്വ. ജയഭാനു കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: