തിരുവനന്തപുരം: പാഠപുസ്തക അച്ചടി വീണ്ടും ടെണ്ടര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ പ്രസുകളില്‍ നിന്നു യോഗ്യതയുള്ള ഒരു ടെണ്ടര്‍ മാത്രം ലഭിച്ച സാഹചര്യത്തിലാണ് റീടെണ്ടര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് മണിപ്പാല്‍ ടെക്നോളജീസിനെ ഏല്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. മൂന്നു പ്രസുകളായിരുന്നു ടെണ്ടറില്‍ പങ്കെടുത്തത്. എന്നാല്‍, പണം കെട്ടിവയ്ക്കാത്തതുമൂലം രണ്ടു പേര് അയോഗ്യരായി. അതിനാല്‍ ഒറ്റക്കമ്പനി മാത്രമായ സാഹചര്യത്തിലായിരുന്നു തീരുമാനം മന്ത്രിസഭക്ക് മുന്നില്‍വന്നത്.
സര്‍ക്കാര്‍ പ്രസുകളിലെ പുസ്തക അച്ചടി നിറുത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അച്ചടി നിര്‍ത്തിവച്ചെന്ന ആരോപണം അന്വേഷിക്കും. പാഠപുസ്തക അച്ചടിയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ നടപടി ക്രമങ്ങളും പാലിച്ച് മാത്രമെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവൂ. എണ്‍പത് ശതമാനം പാഠപുസ്തകങ്ങളും എത്തിച്ചു കഴിഞ്ഞു. കിട്ടേണ്ട പുസ്തകത്തിന്റെ ഇരുപത് ശതമാനം മാത്രമേ കിട്ടാനുള്ളു. അത് ഉടന്‍ തന്നെ വിതരണം ചെയ്യും. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: